Saturday, June 6, 2026

യുപിയിലെ പോലീസ് ഏറ്റുമുട്ടലുകളിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി ; സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളുടെ വ്യക്തമായ ലംഘനമെന്ന് സിംഗിൾ ബെഞ്ച്

Date:

അലഹബാദ് : ഉത്തർപ്രദേശിൽ വർദ്ധിച്ചുവരുന്ന പോലീസ് ഏറ്റുമുട്ടലുകളിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി. പോലീസ് നിയമത്തിന് അതീതരല്ലെന്നും കുറ്റവാളികളെ ശിക്ഷിക്കുന്നത് പോലീസിന്റെയല്ല, ജുഡീഷ്യറിയുടെ ഉത്തരവാദിത്തമാണെന്നും ജസ്റ്റിസ് അരുൺ കുമാർ ദേശ്‌വാളിന്റെ സിംഗിൾ ബെഞ്ച് അസന്ദിഗ്ധമായി പ്രസ്താവിച്ചു. പ്രതികളെ കാലിൽ വെടിവച്ച് “ഏറ്റുമുട്ടലുകൾ” ആയി പ്രഖ്യാപിക്കുന്ന പ്രവണത ഉത്തർപ്രദേശിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

മിർസാപൂരിലെ രാജു എന്ന രാജ്കുമാറും മറ്റ് രണ്ട് പ്രതികളും സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഈ പരാമർശങ്ങൾ നടത്തിയത്. മൂന്ന് പേർക്കും വ്യത്യസ്ത പോലീസ് ഏറ്റുമുട്ടലുകളിൽ പരിക്കേറ്റു. ഈ സംഭവങ്ങളിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്ഥാനക്കയറ്റത്തിനോ, കൈയ്യടിക്കോ, സോഷ്യൽ മീഡിയ ശ്രദ്ധയ്ക്കോ വേണ്ടി വെടിവയ്ക്കുന്ന പ്രവണത തെറ്റാണെന്ന് മാത്രമല്ല, അപകടകരവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തേക്ക് വെടിവെയ്ക്കുന്നത് നിയമപരമായി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഏതെങ്കിലും ഏറ്റുമുട്ടലിൽ വെടിവെയ്പ്പോ ഗുരുതരമായ പരിക്കോ സംഭവിച്ചാൽ കർശനമായ നിയമങ്ങൾ സ്വയമേവ ബാധകമാകും.

പി.യു.സി.എൽ vs. മഹാരാഷ്ട്ര കേസിൽ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ ഉത്തരവിട്ടുകൊണ്ട് പോലീസിനായി ആറ്  മാർഗ്ഗനിർദ്ദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചു. ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് ബന്ധപ്പെട്ട പോലീസ് സൂപ്രണ്ടിനെ (എസ്.പി) നേരിട്ട് ഉത്തരവാദികളാക്കുമെന്നും വ്യക്തിപരമായ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

പ്രതികളെ വെടിവയ്ക്കാനോ ഏറ്റുമുട്ടലുകൾ നടത്താനോ പോലീസ് ഉദ്യോഗസ്ഥർക്ക് വാമൊഴിയായോ രേഖാമൂലമോ നിർദ്ദേശം നൽകിയിട്ടുണ്ടോ എന്ന് പോലീസ് ഡയറക്ടർ ജനറലിനോടും (ഡിജിപി) ആഭ്യന്തര സെക്രട്ടറിയോടും കോടതി ചോദിച്ചു. മേലുദ്യോഗസ്ഥരെ പ്രീണിപ്പിക്കാനോ പ്രതിയെ ഒരു പാഠം പഠിപ്പിക്കാനോ ഈ രീതി ഇപ്പോൾ പതിവായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും പരിക്കേറ്റയാളുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെയോ മെഡിക്കൽ ഓഫീസർക്ക് മുമ്പാകെയോ രേഖപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പോലീസിന്റെ നടപടികളെ ഹൈക്കോടതി ശക്തമായി എതിർത്തു, ഇത് സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് വിശേഷിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന്; കനത്ത ജാ​ഗ്രതയിൽ രാജ്യ തലസ്ഥാനം

ന്യൂഡൽഹി : കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധത്തിന് ഇന്ന്...

കനത്ത മഴ: റെഡ് അലർട്ട്; 3 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച വയനാട്,...

കെ. അണ്ണാമലൈക്ക് ബിജെപിയെ മടുത്തു; പാര്‍ട്ടി വിട്ടു

ചെന്നൈ : തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ...

മാസപ്പടി കേസിൽ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി തള്ളി

കൊച്ചി : മാസപ്പടി കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്...