സഞ്ജുസാംസണെ ഐസിസി പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുത്തു. 2026 ട്വൻ്റി20 ടൂർണ്ണമെന്റിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് അംഗീകാരം. സാംസണിനൊപ്പം എല്ലാ ഫോർമാറ്റുകളിലും സ്ഥിരതയാർന്ന പ്രകടനത്തിന് ന്യൂസിലൻഡ് ഓൾറൗണ്ടർ മെലി കെർ വനിതാ അവാർഡ് നേടി.
“ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടിയത് അവിശ്വസനീയമായ ഒരു അനുഭവമാണ്, പ്രത്യേകിച്ചും എന്റെ ക്രിക്കറ്റ് യാത്രയിലെ ഏറ്റവും മറക്കാനാവാത്ത ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. പുരുഷ ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കുചേരാൻ കഴിഞ്ഞത് യഥാർത്ഥത്തിൽ ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.” – ബഹുമതി സ്വീകരിച്ച ശേഷം സംസാരിക്കവെ സാംസൺ പറഞ്ഞു.
“ആ നിമിഷത്തിന്റെ മഹത്വം പൂർണ്ണമായും ഉൾക്കൊള്ളാൻ കുറച്ച് സമയമെടുത്തു. ഇന്ത്യൻ ക്രിക്കറ്റിന് ഇത് ആവേശകരമായ ഒരു യുഗമാണ്, എല്ലായിടത്തുമുള്ള അപാരമായ പ്രതിഭകളുണ്ട്. ലഭിച്ച അവസരങ്ങൾക്കും എന്റെ ടീമംഗങ്ങളിൽ നിന്നും പരിശീലക സ്റ്റാഫിൽ നിന്നുമുള്ള വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ടൂർണമെന്റിൻ്റെ തുടക്കത്തിൽ റിസർവ്വ് ബെഞ്ചിലിരിക്കേണ്ടിവന്ന സജ്ജു, പിന്നീട് ഇലവനിൽ ഇടം നേടിയപ്പോൾ മികച്ച പ്രകടനത്തോടെ ഇന്ത്യയെ സെമി ഫൈനലിലേക്കും ഫൈനലിലേക്കും തുടർന്ന് കപ്പ് ഉയർത്താൻ പ്രാപ്തമാക്കുകയും ചെയ്തത്.
