Saturday, April 18, 2026

‘ആൾദൈവത്തെ രക്ഷിക്കാൻ മകളെ ബലിയാടാക്കുന്നു, ആരോപണങ്ങൾ അടിസ്ഥാനരഹിതം’ ; ടിസിഎസ് നാസിക് കേസിൽ  പ്രതികരിച്ച് നിദ ഖാൻ്റെ കുടുംബം

Date:

നാസിക് :  ടി.സി.എസ് ലൈംഗിക പീഡന-നിർബന്ധിത മതപരിവർത്തന കേസിൽ പ്രതിചേർക്കപ്പെട്ട എട്ടു പേരിൽ ഒരാളായ നിദ ഖാന്റെ മാതാപിതാക്കൾ, കേസിന് പിന്നിൽ രാഷ്ട്രീയപ്രേരിതമായ ഗൂഢാലോചന ആരോപിച്ച് രംഗത്ത്. തങ്ങളുടെ മകൾക്കെതിരെ വ്യാജ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അവർ പറഞ്ഞു. ടി.സി.എസ് നാസിക് ബി.പി.ഒ യൂണിറ്റിലെ എച്ച്.ആർ വിഭാഗം മേധാവിയായിരുന്ന നിദ ഖാനെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് പിതാവ് പറഞ്ഞതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു. ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായാണ് തന്റെ മകളെ ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞതായും വാർത്തയിൽ പറയുന്നു.

ബലാത്സംഗ കേസിൽ അടുത്തിടെ അറസ്റ്റിലായ നാസിക്കിലെ ആൾദൈവം അശോക് ഖരാട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങൾ മുടിവെക്കാനാണ് ഇത്തരമൊരു കേസ് കെട്ടിച്ചമച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. . കേസിന് ആസ്പദമായ ആരോപണങ്ങൾ പൂർണ്ണമായും തള്ളിയ നിദ ഖാൻ്റെ കുടുംബം,  പരാതിക്കാരിയുമായി നിദ സംസാരിച്ചിട്ട് പോലും ഇല്ലെന്ന് വ്യക്തമാക്കുന്നു. ഒരു വനിതാ ജീവനക്കാരിയെ പരാതി നൽകുന്നതിൽ നിന്ന് വിലക്കിയെന്നതാണ് നിദ ഖാനെതിരായ ആരോപണം.

നിദ ഖാൻ നിലവിൽ ഭിവണ്ടിയിലെ തന്റെ ഭർതൃവീട്ടിലാണ് താമസിക്കുന്നതെന്ന് കുടുംബം പറഞ്ഞു. നിദ ഗർഭിണിയാണെന്നും ആരോപണങ്ങൾ കാരണം കുടുംബം മുഴുവൻ അസ്വസ്ഥരാണെന്നും അവർ കൂട്ടിച്ചേർത്തു. നിദ ഒരിക്കലും ആരെയും മതം മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മറ്റു വിശ്വാസങ്ങളിലെ ദൈവങ്ങളെയോ ദേവതകളെയോ കുറിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് തങ്ങളുടെ കുടുംബമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, നിദ ഖാന്റെ ഭർത്താവിനെ നാസിക് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ രണ്ട് മാസമായി അവർ ഭർത്താവിനൊപ്പം മുംബ്രയിലാണ് താമസിച്ചിരുന്നത്. അതിനുമുമ്പ് നാസിക്കിലും ഭിവണ്ടിയിലുമായിരുന്നു താമസം. നിദ ഖാന്റെ പ്രവർത്തനങ്ങളെ കുറിച്ച് തനിക്ക് കൂടുതൽ അറിയില്ലെന്നാണ് ഭർത്താവ് പോലീസിനോട് പറഞ്ഞതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാജ്യത്താകെ ഏറെ വിവാദങ്ങൾ ഉയർത്തിയ ടിസിഎസ് മതപരിവർത്തന കേസിൽ, 18-നും 25-നും ഇടയിൽ പ്രായമുള്ള വനിതാ ജീവനക്കാരെ ലക്ഷ്യമിട്ട് ഒരു സംഘം പ്രവർത്തിച്ചതായാണ് പരാതി. മതപരമായ പീഡനവും മതപരിവർത്തന ശ്രമവും ആരോപിച്ച് ഒരു പുരുഷ ജീവനക്കാരന്റെ എഫ്‌ഐആർ ഉൾപ്പെടെ ഇതുവരെ ഒമ്പത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുക, നിർബന്ധിച്ച് മാംസാഹാരങ്ങൾ കഴിപ്പിക്കുക, മതപരമായ പീഡനം, നിർബ്ബന്ധിത മതാനുഷ്ഠാനങ്ങൾ തുടങ്ങിയവയാണ് പരാതിയിലെ പ്രധാന ആരോപണങ്ങൾ. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാർ, ഷാരൂഖ് ഷെയ്ഖ് എന്നീ ഏഴ് പുരുഷന്മാരേയും ഒരു സ്ത്രീയേയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കടുക്കുന്ന ചൂട് : കുടിവെള്ള സ്ഥാപനങ്ങളിലും ജ്യൂസ് കടകളിലും ഐസ് യൂണിറ്റിലും പരിശോധന ശക്തം; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് വര്‍ദ്ധിയ്ക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്...

കഞ്ചാവ് കൈവശം വെച്ച എയർ ഇന്ത്യ പൈലറ്റിനെ ഇന്ത്യയിലേക്ക് തിരിച്ചയച്ച് അമേരിക്ക

ന്യൂഡൽഹി : എയർ ഇന്ത്യ പൈലറ്റിന്റെ കൈവശം കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് ഇയ്യാളെ ഇന്ത്യയിലേക്ക്...

പ്രിയ അദ്ധ്യാപകർക്ക് വിട ചൊല്ലി വിദ്യാർത്ഥികൾ; വിദ്യാഭ്യാസമന്ത്രിയടക്കം ആദരാഞ്ജലിയർപ്പിക്കാൻ ആയിരങ്ങൾ

മലപ്പുറം : പ്രിയ അദ്ധ്യാപകരെ ഇനി കാണാനാവില്ലെന്നറിയുമ്പോൾ ആ കുഞ്ഞുമനസ്സുകളിൽ നൊമ്പരം...

‘ഒരു മണിക്കൂറിനിടെ ഏഴ് കള്ളങ്ങൾ’; ട്രംപിനെതിരെ   ഇറാൻ പാർലമെൻ്റ് സ്പീക്കർ ഖാലിബാഫ്

ടെഹ്റാൻ : അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒരു മണിക്കൂറിനുള്ളിൽ ഏഴ് കള്ളങ്ങൾ പറയുന്നുവെന്ന്...