Sunday, July 19, 2026

വിക്രവാണ്ടിയിൽ വിജയാരവം നിറച്ച് TVKയുടെ ആദ്യസമ്മേളനം : DMK യെ കടന്നാക്രമിച്ച് വിജയ് ; ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് പ്രഖ്യാപനം

Date:

ചെന്നൈ: DMK യെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു തമിഴക വെട്രി കഴക   (TVK) ത്തിന്റെ പ്രഥമ സമ്മേളനത്തിന് വിജയ് തുടക്കമിട്ടത്. ഒരു കുടുംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നുവെന്നും ദ്രാവിഡ രാഷ്ട്രീയം പറഞ്ഞുകൊണ്ട് ജനങ്ങളെ  വഞ്ചിക്കുകയാണെന്നും വിജയ് പറഞ്ഞു. ഡിഎംകെയ്ക്കെതിരേയും ബിജെപിയ്ക്കെതിരേയും വേദിയിൽ രൂക്ഷ വിമർശനങ്ങളാണ് വിജയ് ഉയർത്തിയത്. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികൾ ആയിരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. ഡിഎംകെയുടേത് ജനവിരുദ്ധ സർക്കാർ ആണ്. ഡിഎംകെ കുടുംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നു. അഴിമതിയും വർഗീയതയുമാണ് രാഷ്ട്രീയത്തിലെ ശത്രുക്കളെന്നും പ്രായോഗിക പ്രഖ്യാപനങ്ങൾ മാത്രമേ നടത്തുവെന്നും വിജയ്.

ഒത്തുതീർപ്പ് രാഷ്ട്രീയത്തിനില്ല. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ടിവികെ ഒറ്റയ്ക്ക് മത്സരിക്കുമെന്നും വിജയ് വ്യക്തമാക്കി.

സാമൂഹ്യനീതിയിൽ ഊന്നിയ മതേതര സമൂഹമാണ് ലക്ഷ്യമിടുന്നതെന്നും. സാമൂഹ്യനീതി, സമത്വം, മതേതരത്വം എന്നതാണ് പാർട്ടി നയമെന്നും വിജയ് വ്യക്തമാക്കി. രാഷ്ട്രീയത്തിൽ താനൊരു കുട്ടിയാണെന്നും എന്നാൽ പാമ്പിനെ കണ്ടാലും ഭയക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാനും ന
കൈ ഉയർത്തി കൂപ്പിക്കൊണ്ട് എന്നോടെ ഉയിർ വണക്കങ്ങൾ എന്നു പറഞ്ഞാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. നാമെല്ലാവരും സമമാണെന്നും സയൻസും ടെക്ക്നോളജിയും മാത്രം മാറിയാൽ പോര രാഷ്ട്രീയത്തിലും മാറ്റം വരണമെന്ന് വിജയ് പറഞ്ഞു.

ടിവികെയുടെ ആദ്യ സമ്മേളനമാണ് ഇന്ന് തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ നടക്കുന്നത്. വേദിയിലേക്ക് കടന്നുവന്ന വിജയ് യെ കരഘോഷങ്ങളോടെയും ആരവങ്ങളോടെയുമാണ് അണികൾ വരവേറ്റത്. വിജയ് യുടെ അമ്മയും അച്ഛനും അടക്കമുള്ളവർ വേദിയിലുണ്ട്. തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്താണ് സമ്മേളനം നടക്കുന്നത്. 55,000 സീറ്റുകളാണ് കോൺഫറൻസ് ഹാളിൽ ഒരുക്കിയിരിക്കുന്നത്. വിജയ് ഉൾപ്പെടെയുള്ള വിഐപികൾക്ക് പ്രവേശന കവാടം മുതൽ വേദിവരെ വരാൻ പ്രത്യേകം ഇടനാഴി ഒരുക്കിയിട്ടുണ്ട്. വിജയ്ക്ക് വേദിയിൽ നിന്നും 600 മീറ്റർ റാംപിലൂടെ നടന്നാണ് പാർട്ടി അണികളെ അഭിവാദ്യം ചെയ്തത്.

5000 പൊലീസുകാരാണു സുരക്ഷയ്ക്കുള്ളത്. അംബേദ്കർ, പെരിയാർ, കാമരാജ്, സ്വാതന്ത്ര്യ സമര സേനാനികളായ വേലു നാച്ചിയാർ, അഞ്ജലയമ്മാൾ എന്നിവരുടെ കട്ട് ഔട്ടുകളും സമ്മേളന വേദിക്ക് മുന്നിൽ ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആന്ധ്രാപ്രദേശിൽ ഒരു മാസത്തിനുള്ളിൽ 4 കോവിഡ് മരണങ്ങളെന്ന് റിപ്പോർട്ട് ; 12 പരിശോധനാ ഫലങ്ങൾ പോസിറ്റീവ്

ഹൈദരാബാദ് : ആന്ധ്രാപ്രദേശിൽ നാല് കോവിഡ്-19 മരണങ്ങളും 12 അണുബാധകളും റിപ്പോർട്ട്...

പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം; സെപ്റ്റംബർ 16 വരെ നീളുന്ന സദ്യക്ക്  ബുക്കിംങ് 502 ആയി

ആറന്മുള : ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ 60 ദിവസം നീളുന്ന...

പൊതിച്ചോർ വിതരണം നിലയ്ക്കുമോ?; ‘സര്‍ക്കാര്‍ ആശുപത്രികളില്‍ കൊടിയും ബാനറും കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ടെന്ന് കെ മുരളീധരന്‍

ആലപ്പുഴ : സര്‍ക്കാര്‍ ആശുപത്രികളില്‍ രാഷ്ട്രീയപാര്‍ട്ടികൾ നൽകുന്ന സൗജന്യ ഭക്ഷണ വിതരണം...