Friday, April 24, 2026

കൊൽക്കത്തയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം: കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

Date:

കൊൽക്കത്ത : കൊൽക്കത്തയിലെ ആർജി കാർ ഹോസ്പിറ്റലിലെ സെമിനാർ റൂമിൽ ട്രെയിനി ഡോക്ടർ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു..  കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും ബലാത്സംഗം നടന്നതിൻ്റെയോ   ചെറുത്തുനിൽപ്പിൻ്റെയോ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി (സിഎഫ്എസ്എൽ) സിബിഐക്ക് സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ട് പറയുന്നത്. സെപ്തംബർ 11ന് ആണ് റിപ്പോർട്ട് സിബിഐക്ക് സമർപ്പിച്ചിട്ടുള്ളത്.

ആഗസ്റ്റ് 9 നാണ് ആർജി കാർ ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ പീഡനത്തിനിരയായ രീതിയിൽ ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്, ഇത് രാജ്യവ്യാപകമായി രോഷത്തിനും ആരോഗ്യ പ്രവർത്തകരുടെ ആഴ്ചകളോളമുള്ള പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. കൊൽക്കത്ത പോലീസിൽ സിവിൽ വോളണ്ടിയർ ആയിരുന്ന സഞ്ജയ് റോയിക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

ഡൽഹിയിലെ CFSL-ലെ വിദഗ്ധർ ഓഗസ്റ്റ് 14 നാണ് ആശുപത്രി പരിസരം പരിശോധിച്ചത്, ട്രെയിനി ഡോക്ടറെ ആക്രമിക്കപ്പെട്ട  സെമിനാർ ഹാളിലെ തടി കട്ടിൽ മെത്ത ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. മെത്തയിൽ കണ്ട കട്ട് മാർക്ക് ഭാഗങ്ങൾ ഇരയുടെ തലയ്ക്കും അടിവയറിനും പരിക്കേറ്റ തിന്നെ അടയാളമായി
  പൊരുത്തപ്പെടുന്നു,” CFSL റിപ്പോർട്ട് പരാമർശിച്ചു.

“എന്നിരുന്നാലും, അക്രമിയുമായി ഇര കാണിക്കാൻ സാദ്ധ്യതയുള്ള ചെറുത്തുനിൽപ്പിൻ്റെ തെളിവുകൾ അല്ലെങ്കിൽ അവർ തമ്മിലുള്ള പോരാട്ടത്തിൻ്റെ തെളിവുകൾ സംഭവസ്ഥലത്ത്, അതായത്, സെമിനാർ ഹാളിനുള്ളിലെ തടി കട്ടിൽ മെത്തയിലും അതിനോട് ചേർന്നുള്ള സ്ഥലത്തും നഷ്ടപ്പെട്ടതായി കണ്ടെത്തി,” ഫോറൻസിക് റിപ്പോർട്ട് പറയുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർദ്ധിക്കാൻ സാദ്ധ്യത; ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : വേനൽക്കാലത്ത് അമീബിക് മസ്‌തിഷ്ക ജ്വരം വർദ്ധിക്കാൻ സാദ്ധ്യതയെന്ന്  ആരോഗ്യവകുപ്പ്....

‘ഒഴിവാക്കാമെന്ന് പറഞ്ഞത് സാമ്പിൾ വെടിക്കെട്ട് ; യഥാർത്ഥ വെടിക്കെട്ട് മുറപോലെ നടക്കണം’ : പാറമേക്കാവ് ദേവസ്വം

തൃശൂർ : വെടിപ്പുര അപകടത്തെ തുടർന്ന് തൃശൂർ പൂരത്തിൻ്റെ സാമ്പിൾ വെടിക്കെട്ട്...

ദൃക്‌സാക്ഷികളും തെളിവുകളുമില്ല; മാലേഗാവ് സ്‌ഫോടന കേസിൽ പ്രതികളുമില്ല, നാലു പേരേയും വെറുതെവിട്ടു

2006-ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ നാലു പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. ഇതോടെ 37...