Sunday, August 2, 2026

ഉയരുന്നു ഇടുക്കിയിലെ ഏറ്റവും വലിയപാലം; വേറിട്ട നിർമാണ ശൈലി, ചെലവ് 32 കോടി.

Date:

ടിയമ്പാട് – മരിയാപുരം റോഡിൽ പെരിയാറിന് കുറുകെ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പാലത്തിന് നിർമ്മാണാനുമതിയായി. വാഴത്തോപ്പ്, മരിയപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ജില്ലയിലെ
ഏറ്റവും വലുപ്പമേറിയതാവും. ചെലവ് 32 കോടി രൂപ. കഴിഞ്ഞ വർഷം ഏപ്രിലിൽ തുക അനുവദിച്ചിരുന്നു. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി കൂടി ലഭ്യമായതോടെ പാലം അതിവേഗം ഉയരുമെന്നാണു കണക്കുകൂട്ടൽ.

മേഖലയിലെ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമാണ് സഫലമാകുന്നത്. ചെറുതോണി അണക്കെട്ടിൽനിന്ന് വെള്ളം തുറന്നു വിടുമ്പോൾ ഉണ്ടാകുന്ന സാഹചര്യവും ആവർത്തിക്കുന്ന പ്രളയവും മുന്നിൽക്കണ്ടു കരുത്തുറ്റ മാതൃകയിലാകും പുതിയ പാലത്തിൻ്റെ നിർമ്മാണം.

അടിമാലി കുമളി ദേശീയപാത (എൻഎച്ച് 185) പെരിയാർ നദിക്കു കുറുകെ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്നതാണു തടിയമ്പാട് പാലം. 240 മീറ്റർ നീളമുള്ള പാലത്തിനു 12.1 മീറ്റർ വീതിയാണു ഉണ്ടാവുക. രണ്ടു ഭാഗത്തേക്കും ഒരു വരി ട്രാഫിക് ഉണ്ടായിരിക്കും. പാലത്തിന്റെ ഇരുവശത്തും ആറ് അടി വീതിയിൽ നിർമിക്കുന്ന നടപ്പാത പ്രത്യേകതയാണ്. അടിമാലി – കുമളി ദേശീയപാതയിൽ തടിയമ്പാട് ടൗണിന്റെ തുടക്കത്തിൽ നിന്നു നേർരേഖയിൽ നിലവിലുളള ചപ്പാത്തിനു മുകളിലൂടെ കുതിരക്കല്ല് കവലയിലേക്കായിരിക്കും പാലം നീളുന്നത്. നിലവിലുള്ള മാതൃകകളിൽ നിന്നും വ്യത്യസ്തമായി വേറിട്ട ‘നിർമാണ ശൈലിയായിരിക്കും അവലംബിക്കുക എന്നു ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കി.
രൂപകൽപന അന്തിമ അനുമതിക്കായി കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

അര നൂറ്റാണ്ട് മുൻപു നിർമ്മിച്ച തടിയമ്പാട് ചപ്പാത്ത് കാലവർഷങ്ങളിൽ പെരിയാർ ജലസമൃദ്ധമാകുമ്പോൾ നിറഞ്ഞ് കവിയും. ഇതോടെ മരിയാപുരം, വിമലഗിരി ഭാഗങ്ങളിലേക്കു യാത്ര തടസ്സപ്പെടുന്നത് പതിവാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള ഒട്ടേറെ യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നൂറ് മീറ്റർ അകലെയുള്ള ദേശീയ പാതയിലേക്ക് എത്തണമെങ്കിൽ പോലും നാട്ടുകാർ 10 കിലോമീറ്ററോളം ദൂരം ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്. 2018 ലെ പ്രളയത്തിൽ ഒരു മാസക്കാലം ചപ്പാത്ത് മുങ്ങിപ്പോയിരുന്നു. കുത്തൊഴുക്കിൽ തകർന്ന ചപ്പാത്ത് പിന്നീട് മാസങ്ങളെടുത്താണ് പുനർനിർമിച്ചത്. എന്നാൽ തൊട്ടടുത്ത വർഷങ്ങളിലെ പ്രളയവും ചപ്പാത്തിനെ ദുർബലപ്പെടുത്തി. ഏറ്റവുമൊടുവിൽ 2022 ലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ പാലത്തിന്റെ ഒരു ഭാഗം ഭാഗികമായി തകർന്നു പോയി. ഇതോടെയാണു പുതിയത് പണിയാൻ പദ്ധതി ഒരുങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അതിശക്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ : വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ ജില്ലകളിലായി ദുരിതാശ്വാസ ക്യാമ്പുകൾ...

മഴപ്പെയ്ത്ത് : മൂവാറ്റുപുഴ, തൊടുപുഴയാറുകളുടെ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം ; ജലനിരപ്പ് അപകടനിലയിൽ

കോട്ടയം : ശനിയാഴ്ച പെയ്തിറങ്ങിയ കനത്ത മഴയിൽ മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും ജലനിരപ്പ്...

പെരും മഴയിൽ നാശനഷ്ടങ്ങളേറെ ; ഞായറാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം :സംസ്ഥാനത്ത്  ഞായറാഴ്ചയും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....