തിരുവനന്തപുരം: കേരളം സ്വദേശമാക്കിയ, കേരളത്തെ ഏറെ സ്നേഹിച്ച, അമേരിക്കക്കാരിയും പത്രപ്രവർത്തകയുമായ സാലി മാത്യു (91) അന്തരിച്ചു.കോവളത്ത് സ്വാഭാവിക പാറകൾ ചുവരുകളാക്കി കടലിൻ്റെ മുനമ്പിൽ നിർമ്മിച്ച വ്യത്യസ്തവും മനോഹരവുമായ വീട്ടിൽ മൂന്നര പതിറ്റാണ്ടായി ഭർത്താവ് പ്രശസ്ത പത്രപ്രവർത്തകൻ തുമ്പമൺ തയ്യിൽ ടി.ജെ. മാത്യുവിനൊപ്പം കഴിയുകയായിരുന്നു .അവരുടെ ആഗ്രഹപ്രകാരം മൃതദേഹം ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കും.അമേരിക്കയിലെ കാലിഫോർണിയയിൽ പത്രപ്രവർത്തകയായിരുന്ന സാലി അവിടെയാണ് ടി.ജെ മാത്യുവിനെ കണ്ടുമുട്ടുന്നത്.പ്രശസ്ത പത്രപ്രവർത്തകൻ ടി.ജെ. എസ്.ജോർജിന്റെ സഹോദരനാണ് ടി.ജെ. മാത്യു. വർഷങ്ങൾക്ക് മുൻപ് കടലിനോട് ചേർന്ന് പിതാവ് വാങ്ങിയിരുന്ന ഭൂമിയാണ് നാല് പതിറ്റാണ്ട് മുമ്പ് മാത്യുവും സാലിയും തങ്ങളുടെ സ്വപ്നഭവനം പണിതത്.ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഇരുവരും കടലോരത്ത് സാധാരണക്കാരുടെ ക്ഷേമപ്രവർത്തനങ്ങളിൽ മുഴുകി കഴിഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താല്പര്യമായിരുന്ന സാലി സാധുക്കളായ കുട്ടികളുടെ പഠനത്തിനായി വിദ്യാഭ്യാസ ട്രസ്റ്റ് നടത്തിയിരുന്നു.മലമുകളിൽ സീഡ് സ്പെഷ്യൽ സ്കൂൾ സ്ഥാപിച്ചു ഫുട്ബോൾ പ്രേമികളായ ഇരുവരും . കോവളം ഫുട്ബോൾ ക്ലബ്, കുട്ടികൾക്കായി ഫുട്ബോൾ ഹോസ്റ്റൽഎന്നിവ സ്ഥാപിച്ചു. പാചകലയിൽ മിടുക്കിയായ സാലി കേരളീയ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിലും മികവ് തെളിയിച്ചു.8 മക്കളുടെ അമ്മയാണ് .കോവളത്തെ തയ്യിൽ വസതി എത്രയോ കാലമായി നഗരത്തിലെ സുഹൃത്തുക്കളുടെ സംഗമ സ്ഥലവും ആയിരുന്നു. സാലിയമ്മ നല്ല ബന്ധുവും ആതിഥേയയും. മക്കൾഎട്ടുപേരും അമേരിക്കയിൽ വിവിധ മേഖലയിൽ ഉദ്യോഗസ്ഥർ.
Date:
Popular
More like thisRelated
പ്രിയ ഗായികക്ക് വിട; ജാനകിയമ്മയ്ക്ക് സ്മരണാഞ്ജലികൾ അർപ്പിച്ച് ചലച്ചിത്ര-രാഷ്ട്രീയ ലോകം
ശനിയാഴ്ച അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ് ജാനകിക്ക് സ്മരണാജ്ജലികൾ അർപ്പിച്ച്...
ആ മാസ്മരിക ശബ്‌ദം നിലച്ചു; വിഖ്യാത ഗായിക എസ്. ജാനകി വിടവാങ്ങി
വിഖ്യാത ഗായിക എസ്. ജാനകി(88) അന്തരിച്ചു. കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ...
വിയറ്റ്നാമിലെ സ്പീഡ് ബോട്ട് അപകടം: മരിച്ച ഇന്ത്യൻ ടൂറിസ്റ്റുകളിൽ മലയാളികളും
ഫൂ ക്വോക്ക്: വിയറ്റ്നാമിലെ ബോട്ടപകടത്തിൽ മരണപ്പെട്ടവരിൽ രണ്ടു മലയാളികളും ഉൾപ്പെട്ടതായാണ് റിപ്പോർട്ട്....
ഫിറ്റ്‌നസ് ഭീഷണിയിൽ സ്കൂളുകൾ, തൊഴിൽ നഷ്ട ഭീതിയിൽ അദ്ധ്യാപകർ; ശമ്പളം നൽകാനാവില്ലെന്ന് സർക്കാർ, കൈമലർത്തി തദ്ദേശസ്ഥാപനങ്ങൾ!
തിരുവനന്തപുരം : സംസ്ഥാനത്തെ പല സ്കൂളുകളും ഫിറ്റ്നസ് ഭീഷണി നേരിടുന്ന അവസ്ഥയിലിരിക്കെ...
