തിരുവനന്തപുരം : പ്രശസ്ത കവി കെ.ജി. ശങ്കരപിള്ളയ്ക്ക് സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌ക്കാരം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം. സാംസ്ക്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്ക്കാര പ്രഖ്യാപനം നടത്തിയത്.
“കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ കാവ്യാത്മക കൃതികൾ ഓരോ മലയാളിക്കും അഭിമാന നിമിഷം നൽകിയിട്ടുണ്ട്,” മന്ത്രി സജി ചെറിയാൻ പറഞ്ഞു. എഴുത്തുകാരൻ എൻ.എസ്. മാധവൻ അദ്ധ്യക്ഷനായ ജൂറിയാണ് പിള്ളയെ അവാർഡിനായി തിരഞ്ഞെടുത്തത്, സാഹിത്യകാരന്മാരായ കെ.ആർ. മീര, ഡോ. കെ.എം. ആനി എന്നിവർ അംഗങ്ങളാണ്. കേരള സാഹിത്യ അക്കാദമി മെമ്പർ സെക്രട്ടറി സി.പി. അബൂബക്കർ ജൂറി സെക്രട്ടറിയായിരുന്നു.
മലയാള കവിതയിലെ ശ്രദ്ധേയ വ്യക്തിത്വമായ ശങ്കരപ്പിള്ളയ്ക്ക് 1998 ലും 2002 ലും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കെ.ജി.എസ്. കവിതകൾ, കെ.ജി. ശങ്കരപിള്ളയുടെ കവിതകൾ എന്നിവയുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ പ്രശംസ നേടിയ ശേഖരങ്ങൾ നിരവധി ഇന്ത്യൻ, വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാഷാ പിതാവിന്റെ പേരിലുള്ള പുരസ്ക്കാരം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് കെ ജി ശങ്കരപിള്ള പ്രതികരിച്ചു. ഓരോ കവിതയിലൂടെയും സ്വയം നവീകരിക്കാൻ ആണ് ശ്രമിക്കാറുള്ളത്. നീതി കേന്ദ്രീകൃതമായ നിലപാടുകളാണ് എന്നെ നയിച്ചിട്ടുള്ളത്. അതിലൊരിക്കലും വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും കെ ജി ശങ്കരപിള്ള പറഞ്ഞു

I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. Binance创建账户