ചെന്നൈ : ഡിഎംകെ ബന്ധം ഉപേക്ഷിച്ച് തമിഴ് നാട്ടിൽ സർക്കാർ രൂപീകരിക്കാനായി വിജയ്‌യുടെ ടിവികെയുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസ് തീരുമാനത്തെ തുടർന്ന് ഇന്ത്യാ സഖ്യത്തിൽ വിള്ളൽ. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്നാരോപിച്ച് ഡിഎംകെ
ലോക്‌സഭയിലെ സിറ്റിംഗ് ക്രമീകരണങ്ങളിൽ മാറ്റം വരുത്താനൊരുങ്ങുകയാണ്. ഇത് സംബന്ധിച്ച് ഡിഎംകെ എംപി കനിമൊഴി കരുണാനിധി ലോക്‌സഭാ സ്പീക്കർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. നാഷണൽ കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചതോടെ, ഡിഎംകെ എംപിമാർ കോൺഗ്രസ് എംപിമാർക്കൊപ്പം ഇരിക്കുന്നത് ഉചിതമല്ലെന്ന് അവർ കത്തിൽ പറഞ്ഞു.
ലോക്‌സഭയിൽ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിർവ്വഹിക്കുന്നതിന് ഡിഎംകെ അംഗങ്ങൾക്ക് പ്രത്യേക ഇരിപ്പിടങ്ങൾ അനുവദിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്ന് അവർ സ്പീക്കറോട് ആവശ്യപ്പെട്ടു. ഡിഎംകെയും ഇന്ത്യൻ നാഷണൽ കോൺഗ്രസും തമ്മിലുള്ള രണ്ട് പതിറ്റാണ്ടുകാലത്തെ സഖ്യം തകർന്നതിന്റെ സൂചനയാണ് കനിമൊഴി ലോക്‌സഭാ സ്പീക്കർക്ക് അയച്ച കത്തിനെ വിലയിരുത്തപ്പെടുന്നത്.
