Friday, April 24, 2026

സൂക്ഷിക്കുക, വിഴിഞ്ഞത്ത്   ഭക്ഷ്യവിഷബാധയിൽ അസാധാരണത്വം!; ചൂടുകാലത്ത് മത്സ്യങ്ങളിൽ മറൈൻ ടോക്സിൻ സാദ്ധ്യത കൂടുതൽ

Date:

തിരുവനന്തപുരം : വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തിൽ അസാധാരണത്വം. സാധാരണ തരത്തിലുള്ള ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്നാണ് റിപ്പോർട്ട്.ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധയല്ല മരണകാരണം, മറിച്ച് കടൽവിഭവങ്ങളിൽ ഉണ്ടാകാനിടയുള്ള മറൈൻ ടോക്സിൻ ആയിരിക്കാം അപായകാരണമെന്നാണ് രാസപരിശോധനാ ഫലം വ്യകതമാക്കുന്നത്.
ഫെബ്രുവരി 16നാണ് വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധാ മരണമുണ്ടായത്. കൊല്ലം സ്വദേശികൾ ഹോട്ടലിൽ നിന്ന് മീൻമുട്ട അടക്കമുള്ള ഭക്ഷണം കഴിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധ കണ്ടെത്താതിരുന്നതോടെ പ്രശ്നം സങ്കീർണമായി.

കടലിലെ ചില ആൽഗകൾ, മത്സ്യങ്ങൾ, ബാക്ടീരിയകൾ പോലുള്ളവ ഉത്പാദിപ്പിക്കുന്ന വിഷ രാസവസ്തുക്കളാണ് മറൈൻ ടോക്സിക്, മറൈൻ ടോക്സിൻസ് എന്നെല്ലാം അറിയപ്പെടുന്നത്. ഇവ ഏതെങ്കിലും കാരണവശാൽ അകത്ത് ചെന്നാൽ മാരകമായിത്തീരും. മൈക്രോആൽഗകൾ (ഡൈനോഫ്ലാഗെലേറ്റുകൾ, സയനോബാക്ടീരിയ), ചില മത്സ്യങ്ങൾ, ചില ബാക്ടീരിയകൾ എന്നിവ മൂലം കടലിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന രാസവസ്തുക്കളാണ് ഈ വിഷവസ്തുക്കൾ. ഇവ അകത്തു ചെന്നാൽ ഞരമ്പുകളെയും കുടലുകളെയും മറ്റ് അവയവങ്ങളെയും ബാധിക്കും.

ചില മറൈൻ ടോക്സിനുകൾ മണക്കുമ്പോഴും, രുചിക്കുമ്പോഴും പോലും നമുക്ക് ദോഷമുണ്ടാക്കും. കക്കയിറച്ചിയിലും മറ്റ് ഷെൽ ഫിഷുകളിലുമെല്ലാം ഇവ കാണാറുണ്ട്. കടലിലെ ചില ആൽഗകൾ പൂക്കുന്ന സമയങ്ങളിൽ ഈ വിഷവസ്തുക്കളെ ഉത്പാദിപ്പിക്കും. ഇത്തരം ഷെൽ ഫിഷുകൾക്ക് കടൽവെള്ളം ശരീരമുപയോഗിച്ച് ഫിൽറ്റൽ ചെയ്യേണ്ടി വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഈ വിഷവസ്തുക്കൾ അവയുടെ കലകളിൽ ശേഖരിക്കപ്പെട്ടേക്കാം. വലിയ മത്സ്യങ്ങൾ നിരവധി ചെറിയ മത്സ്യങ്ങളെ ഭക്ഷിക്കുന്നു. ഈ സമയത്ത് രോഗബാധിതമായ മത്സ്യങ്ങളും അകത്തു ചെല്ലാം. ഇവ മത്സ്യത്തിന്റെ ശരീരത്തിൽ വിഷവസ്തുക്കളുടെ കേന്ദ്രീകരണത്തിന് കാരണമാകും. മത്സ്യങ്ങളുടെ കരൾ, കുടൽ, തല തുടങ്ങിയ ഭാഗങ്ങളിൽ ഉയർന്ന അളവിൽ ഇത്തരം ടോക്സിനുകളുണ്ടാകാൻ സാധ്യതയുണ്ട്.

ഇത്തരം വിഷവസ്തുക്കൾക്ക് രുചിയോ മണമോ ഇല്ല. ഇവയെ പാചകം ചെയ്യുന്നതിലൂടെയോ ഫ്രീസറിൽ വെക്കുന്നതിലൂടെ ഇല്ലാതാക്കാനും കഴിയില്ല. അതായത്, ശരിയായി പാകം ചെയ്ത കക്കയിറച്ചിയോ മത്സ്യമോ പോലും മലിനമായ വെള്ളത്തിൽ നിന്ന് ശേഖരിച്ചതാണെങ്കിൽ വിഷബാധയ്ക്ക് കാരണമാകും.

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധ ഉണ്ടായ ആളുകളെല്ലാം ഒരുപോലെ കഴിച്ച വസ്തു മീൻമുട്ടയായിരുന്നു. സമുദ്ര ന്യൂറോടോക്സിനുകളിൽ ഒന്നായ ടെട്രോഡോടോക്സിൻ (TTX) ആയിരിക്കാം പ്രശ്നകാരണമെന്ന് പ്രാഥമികമായ അനുമാനമുണ്ട്. ചിലതരം മീനുകളുടെ കരൾ , ചർമ്മം, മുട്ടകൾ/അണ്ഡാശയങ്ങൾ തുടങ്ങിയ അവയവങ്ങളിൽ സ്വാഭാവികമായ രീതിയിൽ ടെട്രോഡോടോക്സിൻ ഉണ്ടാകാം. ഇവ പാകം ചെയ്താൽ പോലും നശിപ്പിക്കപ്പെടുന്നില്ല. ചൂടുകാലങ്ങളിൽ ഇത്തരം മറൈൻ ടോക്സിനുകൾ മത്സ്യങ്ങളില്‍ ഉണ്ടാകാൻ സാധ്യത ഏറെയാണ്.

മറൈന്‍ ടോക്‌സിന്‍ കണ്ടെത്താനുള്ള പരിശോധനാ സംവിധാനം കെമിക്കല്‍ ലാബില്‍ ഇല്ലാത്തതിനാല്‍ കൂടുതൽ വിശദപരിശോധനയ്ക്ക് അയയ്ക്കാനൊരുങ്ങുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർദ്ധിക്കാൻ സാദ്ധ്യത; ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : വേനൽക്കാലത്ത് അമീബിക് മസ്‌തിഷ്ക ജ്വരം വർദ്ധിക്കാൻ സാദ്ധ്യതയെന്ന്  ആരോഗ്യവകുപ്പ്....

‘ഒഴിവാക്കാമെന്ന് പറഞ്ഞത് സാമ്പിൾ വെടിക്കെട്ട് ; യഥാർത്ഥ വെടിക്കെട്ട് മുറപോലെ നടക്കണം’ : പാറമേക്കാവ് ദേവസ്വം

തൃശൂർ : വെടിപ്പുര അപകടത്തെ തുടർന്ന് തൃശൂർ പൂരത്തിൻ്റെ സാമ്പിൾ വെടിക്കെട്ട്...

ദൃക്‌സാക്ഷികളും തെളിവുകളുമില്ല; മാലേഗാവ് സ്‌ഫോടന കേസിൽ പ്രതികളുമില്ല, നാലു പേരേയും വെറുതെവിട്ടു

2006-ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ നാലു പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. ഇതോടെ 37...

മുണ്ടത്തിക്കോട് വെടിപ്പുര അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിന് പിന്നാലെ തൃശൂർ പൂരം...