Thursday, August 6, 2026

രാജ്യത്തെ 334 രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം എടുത്തുകളഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷൻ

Date:

ന്യൂഡൽഹി : രാജ്യത്തെ 334 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. 2019 മുതൽ ആറ് വർഷത്തേക്ക് ഒരു തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കണമെന്ന വ്യവസ്ഥ പാലിക്കാത്ത പാർട്ടികളാണിത്.  ഇതോടെ ഈ പാർട്ടികൾക്ക് ഒരിടത്തും ഓഫീസുകൾ സ്ഥാപിക്കാൻ കഴിയില്ല. ബീഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ നീക്കം. പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട പാർട്ടികൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥികളെ നിർത്താൻ കഴിയില്ല.

അംഗീകാരം എടുത്തുകളഞ്ഞ രാഷ്ട്രീയ പാർട്ടികൾ (RUPP) രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളതാണെന്ന് വോട്ടെടുപ്പ് പാനൽ അറിയിച്ചു.
രജിസ്റ്റർ ചെയ്തിട്ടുള്ള 2,854 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികളിൽ 2,520 എണ്ണം ശുദ്ധീകരണ പ്രക്രിയയ്ക്ക് ശേഷവും അവശേഷിക്കുന്നു. നിലവിൽ ആറ് ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളുമുണ്ട്.
ഈ വർഷം ജൂണിൽ, തെരഞ്ഞെടുപ്പ് അതോറിറ്റി അത്തരം 345 പാർട്ടികൾക്കെതിരെ നടപടികൾ ആരംഭിക്കുകയും ഒടുവിൽ 334 എണ്ണം പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29A യിലെ വ്യവസ്ഥകൾ പ്രകാരമാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ (ദേശീയ/സംസ്ഥാന/ആർ‌യു‌പി‌പികൾ) ഇസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ വ്യവസ്ഥ പ്രകാരം, ഒരു രാഷ്ട്രീയ പാർട്ടിയായി ഒരിക്കൽ രജിസ്റ്റർ ചെയ്ത ഏതൊരു സംഘടനയ്ക്കും നികുതി ഇളവുകൾ പോലുള്ള ചില പ്രത്യേകാവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കും.
2019 മുതൽ ലോക്‌സഭയിലേക്കോ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലേക്കോ ഉപതിരഞ്ഞെടുപ്പുകളിലേക്കോ മത്സരിക്കാത്തതും, നേരിട്ട് കണ്ടെത്താൻ കഴിയാത്തതുമായ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും, രാഷ്ട്രീയ വ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനുമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഈ പക്രിയ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അവയവദാന ചട്ടങ്ങൾ കർശനമാക്കുന്നു; പോലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് നി‌‍ർബ്ബന്ധം

കൊച്ചി :സംസ്ഥാനത്ത് അവയദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട്...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കടുക്കുന്നു;  നിയമസഭാ പരിസരത്ത് നിരോധനാജ്ഞ

റാഞ്ചി : വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ....