Friday, April 24, 2026

തെരഞ്ഞെടുപ്പുചട്ടം ഭേദഗതിക്കെതിരേ പ്രതിപക്ഷപാർട്ടികൾ ; തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത തകർക്കാനുള്ള മോദിസർക്കാരിന്റെ ഗൂഢാലോചനയെന്ന്  മല്ലികാർജുൻ ഖാർഗെ

Date:

ന്യൂഡൽഹി: സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് രേഖകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാനുള്ള അനുമതി ഇല്ലാതാക്കുംവിധം തെരഞ്ഞെടുപ്പുചട്ടം ഭേദഗതി ചെയ്തതിനെതിരെ പ്രതിപക്ഷ പാർട്ടികൾ. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത തകർക്കാനുള്ള മോദിസർക്കാരിന്റെ വ്യവസ്ഥാപിത ഗൂഢാലോചനയാണിതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഷ്ട്രീയപ്പാർട്ടികളോട് ആലോചിക്കാതെയുള്ള തീരുമാനം ഉടൻ പിൻവലിക്കണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സി.സി ടി.വി. ക്യാമറാ ദൃശ്യങ്ങൾ, വെബ്കാസ്റ്റിങ് ഫുട്ടേജ്, വീഡിയോ റെക്കോഡിങ് തുടങ്ങി സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് രേഖകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാനുള്ള അനുമതിയാണ് ഭേദഗതിയിലൂടെ ഇല്ലാതാവുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശപ്രകാരം കേന്ദ്ര നിയമമന്ത്രാലയമാണ് 1961-ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്.

തെരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള മോദി സർക്കാരിന്റെ മറ്റൊരു നടപടിയാണിതെന്ന് ഖാർഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കാനുള്ള സമിതിയിൽ നിന്ന് നേരത്തേ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി. ഇപ്പോൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ തടയാനാണ് ശ്രമിക്കുന്നതെന്നും ഖാർഗെ ‘എക്സി’ൽ കുറിച്ചു.

കേന്ദ്രനടപടിയെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. സർക്കാരനുകൂല സമീപനമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും പറഞ്ഞു.

കൂടുതൽ സുതാര്യതയ്ക്കുവേണ്ടി മുൻപ് തെരഞ്ഞെടുപ്പു കമ്മിഷൻ തന്നെ നടപ്പാക്കിയ കാര്യങ്ങളാണ് ഭേദഗതിയിലൂടെ ഇല്ലാതാക്കുന്നതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ പത്രക്കുറിപ്പിൽ പറഞ്ഞു. പുതിയ ചട്ടം തയ്യാറാക്കുമ്പോൾ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പു കമ്മിഷനുമായി ആലോചിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, രാഷ്ട്രിയപ്പാർട്ടികളുമായി കമ്മിഷൻ ആലോചിച്ചിട്ടില്ല. ഇത്തരം നടപടികളിൽ പാർട്ടികളുടെ പങ്കാളിത്തം പൂർണമായി ഇല്ലാതാക്കിയെന്നും അതിനാൽ തീരുമാനം പിൻവലിക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർദ്ധിക്കാൻ സാദ്ധ്യത; ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : വേനൽക്കാലത്ത് അമീബിക് മസ്‌തിഷ്ക ജ്വരം വർദ്ധിക്കാൻ സാദ്ധ്യതയെന്ന്  ആരോഗ്യവകുപ്പ്....

‘ഒഴിവാക്കാമെന്ന് പറഞ്ഞത് സാമ്പിൾ വെടിക്കെട്ട് ; യഥാർത്ഥ വെടിക്കെട്ട് മുറപോലെ നടക്കണം’ : പാറമേക്കാവ് ദേവസ്വം

തൃശൂർ : വെടിപ്പുര അപകടത്തെ തുടർന്ന് തൃശൂർ പൂരത്തിൻ്റെ സാമ്പിൾ വെടിക്കെട്ട്...

ദൃക്‌സാക്ഷികളും തെളിവുകളുമില്ല; മാലേഗാവ് സ്‌ഫോടന കേസിൽ പ്രതികളുമില്ല, നാലു പേരേയും വെറുതെവിട്ടു

2006-ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ നാലു പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. ഇതോടെ 37...