തിരുവനന്തപുരം : രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചു. ലിറ്ററിന് 3 രൂപ വീതമാണ് വർദ്ധിപ്പിച്ചത്. ഇതോടെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്ധനവില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിച്ചതാണ് വില വർദ്ധനവിന് കാരണമായി പായുന്നത്.
പുതുക്കിയ നിരക്കനുസരിച്ച് തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.25 രൂപയും ഡീസലിന് 99.63 രൂപയുമായി. സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളിലും സമാനമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. ദീർഘനാളായി മാറ്റമില്ലാതെ തുടർന്ന ഇന്ധനവിലയിൽ പെട്ടെന്നുണ്ടായ ഈ വർദ്ധനവ് സാധാരണക്കാരുടെ ബജറ്റിനെ സാരമായി ബാധിക്കും.
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു. ഡീസൽ വില കൊൽക്കത്തയിൽ ലിറ്ററിന് 95.13 രൂപയായും മുംബൈയിൽ 93.14 രൂപയായും ചെന്നൈയിൽ 95.25 രൂപയായും വർദ്ധിച്ചു.
