Sunday, September 20, 2026

വാഹനാപകടത്തിൽ തളർന്നു പോയ കുട്ടിക്ക് 2.16 കോടി രൂപ നഷ്‌ടപരിഹാരം വിധിച്ച് ഹൈക്കോടതി

Date:

മൂവാറ്റുപുഴ: 2016 – ൽ മേക്കടമ്പിൽ  നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തളർന്നുപോയ കുട്ടിക്ക് 2.16 കോടി രൂപ നഷ്‌ടപരിഹാരം വിധിച്ച്  ഹൈകോടതി.
ഐരാപുരം കാരിക്കൽ വീട്ടിൽ ജ്യോതിസ് രാജ് കൃഷ്ണക്കാണ്​ പലിശ ഉൾപ്പെടെ 2.16 കോടിയോളം രൂപ നഷ്ടപരിഹാരമായി നൽകാൻ ജസ്റ്റ‌ിസ് എസ്. ഈശ്വരൻ ഉത്തരവിട്ടത്. 2016 ഡിസംബർ മൂന്നിന്​ രാത്രിയാണ് മേക്കടമ്പിൽ പഞ്ചായത്തിനുസമീപം അപകടം ഉണ്ടായത്.

മേക്കടമ്പ് ആനകുത്തിയിൽ പരമേശ്വരന്‍റെ ഭാര്യ രാധ(60), രജിത (30), നിവേദിത (ആറ്​) എന്നിവർ അപകടത്തിൽ മരിച്ചു. രാധയുടെ മകൾ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ് അമ്പാടി, ശ്രേയ എന്നിവർക്ക്​ ഗുരുതരമായി പരിക്കേറ്റു. ജ്യോതിസ് രാജ് പൂർണ്ണമായി തളർന്ന് കിടപ്പിലാണ്.

ജ്യോതിസ് രാജിന്​ വേണ്ടി പിതാവ് രാജേഷ് കുമാറാണ്​ കോടതിയെ സമീപിച്ചത്. മൂവാറ്റുപുഴ എം.എ.സി.ടി കോടതി 2020 ജൂലൈയിൽ 44.94 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടിരുന്നു. ഇതാണ് ഹൈക്കോടതി പലിശ ഉൾപ്പെടെ 2.16 കോടി രൂപയാക്കി വർദ്ധിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഓൾ കേരള പിഎസ്‍സി അസോസിയേഷൻ’ രൂപീകരിക്കാനൊരുങ്ങി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം : അവകാശങ്ങൾ സംരക്ഷിക്കാനായി ഓൾ കേരള പി.എസ്.സി അസോസിയേഷൻ രൂപീകരിക്കാൻ...

വട്ടവടയിൽ മണ്ണിടിഞ്ഞ് വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

വട്ടവട : ഇടുക്കി ജില്ലയിലെ വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ടുപേർ...

പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ അന്തരിച്ചു....