Saturday, May 30, 2026

പി.ബാലനാരായണൻ വിരമിക്കുന്നു.

Date:

റേഡിയോ പ്രക്ഷേപണത്തെ ഏറെ ജനകീയമാക്കിയ ബഹുമുഖ പ്രതിഭ ബാലനാരായണൻ മെയ് 31 ന് വിരമിക്കും. നിലവിൽ കൊച്ചി എഫ്.എം നിലയം പ്രോഗ്രാം മേധാവിയും അസിസ്റ്റൻ്റ് ഡയറക്ടറുമാണ്. 1989ൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി തൃശൂർ നിലയത്തിൽ നിന്നാണ് തുടക്കം. ചിത്രദുർഗ്ഗ, മടിക്കേരി നിലയങ്ങളിലും പ്രവർത്തിച്ചു. ആകാശവാണി ദേശീയ പുരസ്ക്കാരങ്ങൾ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മാധ്യമ പുരസ്ക്കാരം ഉൾപ്പെടെയുള്ള ബഹുമതികൾക്ക് അർഹനായിട്ടുണ്ട്.

അറിയപ്പെടുന്ന ഡോക്യുമെൻ്ററി സംവിധായകനായ അദ്ദേഹത്തിൻ്റെ ‘പതിനെട്ടാമത്തെ ആന : മൂന്ന് ആത്മഗതങ്ങൾ’, ഗ്രീൻ ഓസ്കാർ , ദേശീയ ചലച്ചിത്ര പുരസ്ക്കാരം ഉൾപ്പെടെയുള്ള ഒട്ടേറെ അവാർഡുകൾ നേടി.

തൻ്റെ വിപുലമായ സുഹൃദ്ബന്ധങ്ങൾ റേഡിയോയ്ക്കായി ഉപയോഗപ്പെടുത്തുകയും ജനങ്ങളുടെ ഇടയിലേക്കിറങ്ങിച്ചെന്ന് പ്രവർത്തിക്കുകയും ചെയ്ത പ്രതിബദ്ധനായ പ്രക്ഷേപകനാണ് ബാലനാരായണൻ. കൊച്ചി എഫ്. എം നിലയത്തിൻ്റെ ജനപ്രിയത നിലനിർത്താനും അതിനെ പുതിയ ഉയരങ്ങളിലെത്തിക്കാനും അദ്ദേഹം കാണിച്ച പ്രവർത്തന ശൈലി ശ്ലാഘനീയമാണ്. അനുകരണീയമായ ആ പ്രക്ഷേപണ മാതൃക ആകാശവാണിക്ക് വരും നാളുകളിൽ മുതൽകൂട്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിഎൻജി കിലോയ്ക്ക് രണ്ട് രൂപ വർദ്ധിപ്പിച്ചു; ഒരു മാസത്തിനിടെ രണ്ടാം വില വർദ്ധന

മുംബൈ : മുംബൈ മെട്രോപൊളിറ്റൻ മേഖലയിലുടനീളം (എംഎംആർ) കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിന്റെ...

മലപ്പുറത്ത് സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസ്: 5 ജില്ലകളിൽ പരിരോധനയുമായി എൻഐഎ

മലപ്പുറം : മലപ്പുറം ചെമ്മാട് വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ...

ഒഎസ്എം പോർട്ടലിൽ ഇരുപതോളം ഉത്തരക്കടലാസുകൾ മാറിപ്പോയതായി സിബിഎസ്ഇ കണ്ടെത്തി – റിപ്പോർട്ട്

ന്യൂഡൽഹി : സിബിഎസ്ഇ ഈ വർഷം ആദ്യമായി നടപ്പിലാക്കിയ ഓൺ-സ്ക്രീൻ മാർക്കിംഗ്...

കോംഗോയിൽ 906 ഇബോള കേസുകൾ; 223 മരണം: ലോകാരോഗ്യ സംഘടന റിപ്പോർട്ട്

ജനീവ : കോംഗോയിൽ 906 സംശയാസ്പദമായ ഇബോള കേസുകൾ റിപ്പോർട്ട് ചെയ്തതായി...