Friday, June 19, 2026

മലപ്പുറത്ത് സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസ്: 5 ജില്ലകളിൽ പരിരോധനയുമായി എൻഐഎ

Date:

മലപ്പുറം : മലപ്പുറം ചെമ്മാട് വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ അഞ്ച് ജില്ലകളിൽ പരിശോധനയുമായി എൻഐഎ. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തുന്നത്. കാസർഗോഡ് നടത്തിയ പരിശോധനയിൽ കടുമേനി സ്വദേശി ജോർജിന്റെ വീട്ടിൽ നിന്ന് അഞ്ചുവർഷം പഴക്കമുള്ള ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉള്ളി ചാക്കിൽ ഒളിപ്പിച്ച നിലയിൽ ഒരു ലോറിയിൽ നിന്ന് വൻ തോതിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടിയത്. തുടർന്ന് കേസിലെ പ്രതികളായ മുക്കം സ്വദേശികളും പിടിയിലായിരുന്നു. ഈ മേഖലകൾ കേന്ദ്രീകരിച്ച് കൂടിയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ് നടക്കുന്നത്. പ്രതികളുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം പരിശോധന തുടരുകയാണ്. കേസിലെ ഒരു പ്രതിയുടെ ഭാര്യവീട് സ്ഥിതിചെയ്യുന്ന വണ്ടൂരിൽ ഉൾപ്പെടെ
റെയ്ഡ് നടക്കുന്നുണ്ട്.

മുക്കം സ്വദേശി ഹാരിസിന്റെ വീട്ടിലും അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള ബ്രിക്‌സ് എന്ന സ്ഥാപനത്തിലും പരിശോധന നടത്തുന്നുണ്ട്. കേസിൽ ഹാരിസും പ്രതിയായിരുന്നു. കൂടുതൽ അളവിൽ സ്‌ഫോടകവസ്തുക്കൾ കടത്തിയതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ തേടിയാണ് അന്വേഷണ സംഘമെത്തിയിട്ടുള്ളത്.

Share post:

Popular

More like this
Related

ഹൈദരാബാദിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ  വ്യാപക റെയ്ഡ്; വ്യാജപനീർ, ചീഞ്ഞ ലെറ്റൂസ്, കാലാവധി കഴിഞ്ഞ മുറിച്ച പച്ചക്കറികൾ എന്നിവ പിടിച്ചെടുത്തു

ഹൈദരാബാദ് : നഗരത്തിലെ വിവിധ ഭക്ഷണശാലകളിലും ഭക്ഷ്യോൽപ്പന്ന നിർമ്മാണശാലകളിലുമായി നടന്ന പരിശോധനയിൽ...

ബജറ്റ് : ‘മിഷൻ സമുദ്ര’ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ ; ‘അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ തുറമുഖ നഗരമാക്കും’

തിരുവന്തപുരം : കേരളത്തെ വരുന്ന അ‍ഞ്ചുവർഷത്തിനുള്ളിൽ ഒരു തുറമുഖ നഗരമായി വിഭാവനം...