Monday, June 29, 2026

വിവാദങ്ങൾ സജീവം; ആര്‍.എസ്.എസ് നേതാവ് രാംമാധവിനെയും എ .ഡി.ജി.പി. എം.ആർ. അജിത് കുമാർ കണ്ടു

Date:

തിരുവനന്തപുരം: ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ച തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തി നിൽക്കെ, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആർ.എസ്.എസ് നേതാവ് റാം മാധവിനേയും കണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. സ്പെഷ്യൽ ബ്രാഞ്ച് ഉന്നതർക്ക് നൽകിയ റിപ്പോർട്ടിലാണ് പുതുവിവരവും ഉള്ളത്.

ഒന്നല്ല, രണ്ടു തവണയാണ് എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് നൽകുന്ന വിവരം. കോവളത്തെ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ബി.ജെ.പി. മുൻ ജനറൽ സെക്രട്ടറികൂടിയായ രാംമാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. കേന്ദ്രമന്ത്രി സുരേഷ്​ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ തൃശ്ശൂരും ​ഗുരുവായൂരിലുമായി അജിത്കുമാർ ‘സജീവമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

2014 മുതൽ 2020 വരെ ബി.ജെ.പി. സംഘടനാ കാര്യങ്ങളിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു രാം മാധവ്. ജമ്മു-കശ്മീരിലെ 2014-ലെ തിരഞ്ഞെടുപ്പിനുശേഷം പി.ഡി.പി.യുമായി ബി.ജെ.പി. സഖ്യമുണ്ടാക്കിയതിൽ രാം മാധവിന് നിർണായക പങ്കുണ്ടായിരുന്നു. 2020-ലാണ് ഇദ്ദേഹത്തെ ബി.ജെ.പി. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുന്നത്. അേേസമയം, വരാനിരിക്കുന്ന ജമ്മു-കശ്മീർ തിരഞ്ഞെടുപ്പിൻ്റെ ചുമതല രാംമാധവിനും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിക്കുമാണ് കഴിഞ്ഞദിവസം ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ നൽകിയത്.

നിരവധി രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്തി, രാഷ്ട്രീയവൃത്തങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ച രാം മാധവുമായി എ.ഡി.ജി.പി സ്ഥാനത്തുള്ള എം.ആര്‍. അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യം സംസ്ഥാന രാഷ്ട്രീയത്തെ തന്നെ പിടിച്ചു കുലുക്കിയേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആർ. രാജഗോപാലിന് പാസ്‌പോർട്ട് നിഷേധിച്ച സംഭവം; പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് കത്തയച്ച് വി.ഡി സതീശൻ

തിരുവനന്തപുരം : ദേശീയ ദിനപത്രമായ ദി ടെലിഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ...

സംസ്ഥാനത്ത് നികുതി ഘടന പുന:സംഘടിപ്പിക്കാൻ സർക്കാർ ; ടാക്സ് ഡ്രൈവ് നടത്തുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നികുതി ഘടന പൂർണ്ണമായും പുന:സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി...