തിരുവനന്തപുരം : കഠിനമായ നെഞ്ചുവേദനയെ തുടർന്ന് ഡോക്ടറെ കാണാൻ നെയ്യാറ്റിൻകര സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു. കൂട്ടപ്പന സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. കടുത്ത നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചിട്ടും ഡോക്‌ടറെ കാണാൻ അനുവദിക്കാതെ ക്യുവിൽ പിടിച്ച് നിർത്തുകയായിരുന്നുവെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് നാട്ടുകാരും പൊതുപ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
പരാതി ഉയർന്നതോടെ അടിയന്തരമായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആരോഗ്യമന്ത്രി കെ മുരളീധരൻ.നിർദ്ദേശം നൽകി. ഗുരുതരാവസ്ഥയിൽ എത്തിയ രോഗി ക്യൂ നിൽക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്തണം. വീഴ്ചയ്ക്ക് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ കർശന നടപടിയുണ്ടാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
