Saturday, September 19, 2026

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് പരാതി: സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം കമ്മീഷണർ

Date:

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായുള്ള ക്ഷേത്ര ഉപദേശകസമിതിയുടെ പരാതിയിൽ  സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം കമ്മീഷണർ. ദേവസ്വം ഓഫീസറുടെ വിശദീകരണം ഉൾപ്പെടുത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് വിജിലൻസ് ഓഫീസർക്ക് (ഇൻചാർജ്) നിർദ്ദേശം നൽകിയിട്ടുള്ളത്.

2025-26 ലെ ഉത്സവവുമായി ബന്ധപ്പെട്ട കണക്കുകൾ ദേവസ്വം ഓഫീസർ അവതരിപ്പിക്കുകയോ അംഗീകരിച്ച് പാസ്സാക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര ഉപദേശക സമിതി ദേവസ്വം വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ പകർപ്പ് സഹിതം ദേവസ്വം കമ്മീഷണർക്കും സമിതി പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ദേവസ്വം വിജിലൻസിനോട് വിഷയം സമഗ്രമായി അന്വേഷിക്കാൻ ഉത്തരവിട്ടത്.

ഉത്സവത്തിന്റെ വരവ്-ചെലവ് കണക്കുകൾ അടിയന്തരമായി ഓഡിറ്റ് ചെയ്യുന്നതിനായി സമിതി ഓഡിറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തി. ഓഡിറ്റ് റിപ്പോർട്ട് ഉദ്യോഗസ്ഥർ ഒരാഴ്ചയ്ക്കുള്ളിൽ  സമർപ്പിക്കണം. ഓഡിറ്റിന് ആവശ്യമായ എല്ലാ കണക്കുകളും അനുബന്ധ രേഖകളും രജിസ്റ്ററുകളും ഓഡിറ്റ് വിഭാഗത്തിന് മുന്നിൽ പരിശോധനയ്ക്കായി ദേവസ്വം ഓഫീസർ ഹാജരാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ ജനുവരിയിൽ നടന്ന ക്ഷേത്രോത്സവത്തിന്റെ കണക്കുകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ഓഫീസർ അഖിൽ ദാമോദരനും ഉപദേശക സമിതിയും തമ്മിൽ മാസങ്ങളായി തർക്കം നിലനിൽക്കുകയാണ്. ഏകദേശം മൂന്ന് കോടിയിലധികം രൂപ പിരിച്ചെടുത്ത ഉത്സവത്തിന്റെ സാമ്പത്തിക രേഖകളിൽ തിരിമറി നടത്താൻ മൂന്നാം കക്ഷികളെ ഉപയോഗിച്ച് ശ്രമിച്ചെന്നാണ് സമിതിയുടെ പ്രധാന ആരോപണം. ദേവസ്വം ഭരണവുമായി നേരിട്ട് ബന്ധമില്ലാത്ത സ്വതന്ത്ര ഏജൻസിയെക്കൊണ്ട് കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ അടിയന്തരമായി ഓഡിറ്റ് ചെയ്യിക്കണമെന്നും ഉപദേശക സമിതി ദേവസ്വം കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ വ്യക്തിവൈരാഗ്യം മൂലം ഉന്നയിക്കുന്നതാണെന്ന് ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ വ്യക്തമാക്കി. ബൈലോ പ്രകാരം ഉത്സവ കണക്കുകൾ പൂർത്തിയാക്കി അംഗീകാരം വാങ്ങേണ്ട ഉത്തരവാദിത്തം ഉപദേശക സമിതി സെക്രട്ടറിയുടേതാണെന്നും ദേവസ്വം ഓഫീസർ പറഞ്ഞു.   ദേവസ്വം ഓഫീസറുടെ ചുമതല സഹായം നൽകൽ മാത്രമാണെന്നും സെപ്റ്റംബർ 16-ഓടെ കണക്കുകൾ സമർപ്പിക്കാൻ തയ്യാറാണെന്ന് സമിതിയെ അറിയിച്ചിട്ടും ധൃതിപിടിച്ച് തനിക്കെതിരെ പ്രമേയം പാസാക്കുകയായിരുന്നുവെന്നുമാണ് അഖിൽ ദാമോദരൻ കുറ്റപ്പെടുത്തുന്നത്.

Share post:

Popular

More like this
Related

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ; പ്രതിസന്ധിക്ക് ഉടൻ പരിഹാരമായേക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടയിൽ ശനിയാഴ്ചയും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന...

നീറ്റ് പരീക്ഷ: എൻടിഎ ഓഫീസ് നേരിട്ട് പരിശോധിക്കാൻ സുപ്രീംകോടതി; പുതിയ പരിഷ്‌ക്കാരങ്ങൾ കാര്യക്ഷമമാണോ എന്നറിയുക ലക്ഷ്യം

ന്യൂഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഓഫീസ് നേരിട്ടെത്തി പരിശോധിക്കാൻ സുപ്രീംകോടതി....

ഒടുവിൽ ഇഡി കത്തില്‍ നിയമോപദേശം നൽകി എജി ; പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം

തിരുവനന്തപുരം : സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ...