ലണ്ടൻ : പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ വിലക്കേർപ്പെടുത്താൻ ബ്രിട്ടൻ. ഒപ്പം, നിർദ്ദേശം കടുത്ത വിമർശനത്തിനും കാരണമായിട്ടുണ്ട്. ഈ നയം സർക്കാർ നിരീക്ഷണ സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിന് കാരണമാകുമെന്ന് പ്രമുഖ ഐടി വ്യവസായി ഇലോൺ മസ്ക് പ്രതികരിച്ചു.
പതിനാറ് വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപനം നടത്തിയതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വിഷയം ആഗോള ശ്രദ്ധയിൽ വരുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ബ്രിട്ടൻ്റെ നിർദ്ദേശത്തെ പിൻതാങ്ങി നന്ദി അറിയിച്ച് വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
