Thursday, July 9, 2026

എബോളയെന്ന് സംശയം; സുഡാനിൽ നിന്ന് എത്തിയ പാലാ സ്വദേശി കോട്ടയത്ത് നിരീക്ഷണത്തിൽ

Date:

കോട്ടയം : സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനിക്ക് എബോളയെന്ന് സംശയം. നിലവിൽ സ്ത്രീ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി കേരളത്തിൽ എത്തിയ ഇവരെ രാത്രി പതിനൊന്നരയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
പ്രാഥമിക പരിശോധനയിൽ എബോളയുമായി ബന്ധപ്പെട്ട കാര്യമായ ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കേരളത്തിലേക്കുള്ള യാത്രയിൽ ഇവർ കണക്ഷൻ ഫ്ലൈറ്റിന് ഉഗാണ്ടയിൽ ഇറങ്ങിയിരുന്നു. യാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെ കടുത്ത ഛർദിയും ഷുഗർ ഉയർന്ന നിലയിലുമായിരുന്നു. സ്രവങ്ങളുടെ ഫലം പുറത്തുവന്നാൽ മാത്രമെ രോഗം സ്ഥിരീകരിക്കാനാവൂ. പ്രത്യേക ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് രോഗി. 

വിദേശത്ത് എബോള കേസുകൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് കേരളത്തിലുടനീളമുള്ള ആശുപത്രികൾക്ക് ഇതിനകം മുന്നറിയിപ്പ് നൽകിയിരുന്നു, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ നിരീക്ഷിക്കാനും തീരുമാനമെടുത്തിരുന്നു. എബോള വൈറസ് ബാധ സംശയിക്കുന്ന ഒരു രോഗിയെ കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗിയുടെ പരിശോധനാഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.

പ്രാഥമിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. എന്നിരുന്നാലും മുൻകരുതൽ നടപടികളുടെ ഭാഗമായി രോഗിയെ പ്രത്യേക നിരീക്ഷണത്തിൽ തുടരുകയാണ്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അവരുടെ ആരോഗ്യനിലയും നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Share post:

Popular

More like this
Related

വിഴിഞ്ഞത്ത് ഓഹരി കൈമാറ്റം നടന്നിട്ടില്ല; ആരോപണമുന്നയിച്ചവർ തലയിൽ മുണ്ടിട്ട് പോയാൽ മതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ...

യുഎസ്-ഇറാൻ പുത്തൻ സംഘർഷം എണ്ണവിലയിൽ പ്രതിഫലിച്ചു; 2 ശതമാനത്തിൻ്റെ ഉയർച്ച

ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ ടെഹ്റാൻ...