Friday, June 26, 2026

ഉണ്ണിക്കൃഷ്‌ണൻ പോറ്റി ദ്വാരപാലക ശിൽപ്പപീഠം ഒളിപ്പിച്ചത് ദേവസ്വം ബോർഡിനെ കുടുക്കാനായിരുന്നുവെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തൽ

Date:

തിരുവനന്തപുരം : ശബരിമലയിൽ നിന്ന്‌ എടുത്തുകൊണ്ടുപോയ ദ്വാരപാലക ശിൽപ്പപീഠം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്‌ട്രോങ്‌ റൂമിൽ കൊണ്ടുവെച്ച്‌ ബോർഡിനെ കുടുക്കാൻ ഉണ്ണിക്കൃഷ്‌ണൻ പോറ്റി ശ്രമിച്ചിരുന്നതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ആഗോള അയ്യപ്പസംഗമം നടക്കുന്നത് തടസ്സമായി. ദ്വാരപാലക ശിൽപ്പപീഠം 2021 മുതൽ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ സുഹൃത്തായ വാസുദേവന്റെ വീട്ടിലായിരുന്നു. ബോർഡിന്റെ സ്‌ട്രോങ്‌ റൂമിൽ കൊണ്ടുവച്ച്‌ ഉ‍ൗമക്കത്തിലൂടെ ഹൈക്കോടതിയെ അറിയിക്കാനും അങ്ങനെ ബോർഡിനെ പ്രതികൂട്ടിലാക്കാനുമായിരുന്നു ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് പീഠം കളവുപോയതായി ആരോപണമുയർത്തിയത്.

ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ച് ദേവസ്വം വിജിലൻസ്‌ നടത്തിയ അന്വേഷണത്തിൽ സെപ്‌തംബർ 28ന്‌ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ വെഞ്ഞാറമൂടിലെ സഹോദരിയുടെ വീട്ടിൽ നിന്നും പീഠം കണ്ടെത്തി. സെപ്‌തംബർ 13നാണ്‌ ഉണ്ണിക്കൃഷ്‌ണൻ പോറ്റി പീഠം ഇവിടെ എത്തിച്ചത്‌. വിജിലൻസ് ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന്‌ ലഭിച്ച പരസ്‌പര വിരുദ്ധമായ മൊഴികളിൽ നിന്നാണ്‌ പീഠം എവിടെയുണ്ടെന്ന്‌ മനസ്സിലാക്കി പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുദ്ധ ഭീതി ഒഴിയുന്നില്ല; ട്രംപിൻ്റെ സമാധാന കരാറിനെതെതിരെ മുഖം തിരിച്ച് നെതന്യാഹു, പിന്നാലെ ഇറാൻ്റെ മുന്നറിയിപ്പും

യു എസ് പ്രസിഡൻ്റ് നേതൃത്വം കൊടുക്കുന്ന യുദ്ധമുഖങ്ങളിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാന...

മദ്യനികുതിയിൽ നിലപാട് കടുപ്പിച്ച്  കെ മുരളീധരൻ; ‘പാർട്ടിയിലും മുന്നണിയിലും ചർച്ചയാകാതെ തീരുമാനമെടുക്കാനാകില്ല’

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഇളവ് ചെയ്തതിൽ  വിമർശനവുമായി ആരോഗ്യമന്ത്രി...