Thursday, July 30, 2026

വി ഡി സതീശന്‍റെ അഭിമുഖം നീക്കം ചെയ്ത സംഭവം: പോലീസ് ആവശ്യപ്പെട്ടത് വിദ്വേഷ കമന്‍റുകള്‍ ഒഴിവാക്കാൻ ; രത്തൻ യു ഖേൽക്കർ

Date:

തിരുവനന്തപുരം : പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ അഭിമുഖം ഫേസ്ബുക്കിൽ നിന്ന് നീക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് അറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. വിദ്വേഷ കമന്റുകൾ നീക്കം ചെയ്യാനാണ് പോലീസ് ആവശ്യപ്പെട്ടത്. കമന്‍റുകള്‍ പലതും മോശം ഭാഷയിലായിരുന്നു. അതിനാലാണ് പോലീസ് ഇടപെട്ടത്. കമന്‍റുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിൽ വീഡിയോ തന്നെ നീക്കം ചെയ്ത സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. മെറ്റയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അഭിമുഖത്തിന്‍റെ ഭാഗം റിസ്റ്റോര്‍ ചെയ്യാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അബദ്ധത്തിൽ സംഭവിച്ച കാര്യമാണതെന്നും ദൂരദർശന് പരിപാടിക്ക് ഗൈഡ് ലൈനുണ്ടെന്നും രത്തൻ യു ഖേൽക്കർ വ്യക്തമാക്കി.

ബിജെപി സീൽ വിവാദത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും റിപ്പോർട്ട് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃകാ പെരുമാറ്റച്ചട്ടം എല്ലാവർക്കും ബാധകമാണ്. അതിൽ ആർക്കെതിരെയും അനാവശ്യമായി നടപടിയെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബി. ഗോപാലകൃഷ്ണന്റെ വർഗ്ഗീയ പരാമർശത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. യു. പ്രതിഭയെ അധിക്ഷേപിച്ച വിഷയത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തിട്ടുള്ള ഈ വിഷയത്തിൽ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാർഗ്ഗനിർദ്ദേശം വേണമെന്ന്  സുപ്രീം കോടതി; ‘പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം’

ന്യൂഡൽഹി : സുരക്ഷസേനകളുടെ പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാര്‍​ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കേണ്ടി വരുമെന്ന്...

പുതപ്പ് നൽകാത്തതിന് റെയിൽവെക്ക് വലിയ പിഴ! ; രണ്ട് യാത്രക്കാർക്ക് നൽകിയത് ഒറ്റ പുതപ്പ് എന്ന് പരാതി

ന്യൂഡൽഹി : ട്രെയിൻ യാത്രയ്ക്കിടെ പുതപ്പ് ലഭ്യമാക്കാതിരുന്നതിന് റെയിൽവേയ്ക്ക് പിഴ വിധിച്ച്...

‘മുഖ്യമന്ത്രി ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ, സർക്കാരിനോട് മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല’: വഖഫ് ബോർഡ് ചെയർമാൻ

മുഖ്യമന്ത്രി വിഡി സതീശൻ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് വ്യക്തമാക്കി വഖഫ് ബോർഡ്...