തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ വിവാദ ഉത്തരവ് തിരുത്തി സർക്കാർ. ഉപാധികളില്ലാതെ വിചാരണയ്ക്ക് അനുമതി നൽകി. പ്രഥമദൃഷ്ട്യാ പ്രതികൾക്കെതിരായ കുറ്റം നിലനിൽക്കും. ആദ്യ ഉത്തരവിലെ വിവാദ ഭാഗം സർക്കാർ പൂർണ്ണമായും ഒഴിവാക്കി.
ഹൈക്കോടതിയുടെ സമ്മർദപ്രകാരം പ്രോസിക്യൂഷന് അനുമതി നൽകുന്നുവെന്നായിരുന്നു ആദ്യ ഉത്തരവിലുണ്ടായിരുന്നത്. ഇത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് ഉത്തരവ് പുതുക്കി ഇറക്കിയത്. പഴയ ഭാഗം പുതുക്കിയ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാം എന്ന ഭാഗവും ഉത്തരവിൽ നിന്ന് ഒഴിവാക്കി. പുതുക്കിയ ഉത്തരവ് ബുധനാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.
2006 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ കശുവണ്ടി വികസനകാലഘട്ടത്തിൽ കശുവണ്ടി വികസന കോർപ്പറേഷൻ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തൽ. കോർപ്പറേഷൻ മുൻ ചെയർമാനായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി. കെ.എ. രതീഷ് എന്നിവരാണ് പ്രതികൾ.
