Thursday, August 13, 2026

വയനാട് ഉരുൾപൊട്ടലിന് കാരണം ‘ഡാമിങ് ഇഫക്ട്’ ; 8 നിലക്കെട്ടിടത്തിന്റെ ഉയരത്തിൽ വെള്ളവും ചെളിയും കുതിച്ചൊഴുകി

Date:

കൽപ്പറ്റ : വയനാട് ദുരന്തത്തിന്റെ പ്രഹരശേഷി വർദ്ധിക്കാൻ ഇടയായത് ഉരുൾപൊട്ടലിൽ ഉണ്ടായ അണക്കെട്ട് പ്രതിഭാസം (ഡാമിങ് ഇഫക്ട്) ആണെന്നു സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസംഘം.

രാത്രി 12.45 മുതൽ പുലർച്ചെ വരെ മൂന്ന് ഉരുൾപൊട്ടലുകളാണ് മുണ്ടക്കൈ – ചൂരൽമല മേഖലയിലുണ്ടായത്. ആദ്യത്തെ ഉരുൾപൊട്ടലിൽ ഒലിച്ചുവന്ന ഭീമൻ പാറക്കെട്ടുകളും മരത്തടികളും പു‍ഞ്ചിരിമട്ടത്ത് അടിഞ്ഞുകൂടി അണക്കെട്ട് പോലെ രൂപപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ രണ്ടാമത്തെ ഉരുൾ കൂടി പൊട്ടിയതോടെ ഈ അണ തകർന്ന് ഉരുളിന്റെ പ്രഹരശേഷി വർദ്ധിച്ചതായാണ് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തുന്നത്.

ഏകദേശം 8 നിലക്കെട്ടിടത്തിന്റെ ഉയരത്തിൽ വരെ വെള്ളവും ചെളിയും തടികളും പാറക്കല്ലുകളും ഒഴുകിയെത്തി. പ്രഭവകേന്ദ്രത്തിനു താഴെയുള്ള മരങ്ങളിൽ ഇതു കെട്ടിനിന്നതിന്റെ അടയാളങ്ങൾ അവശേഷിച്ചിട്ടുണ്ട്. പരമാവധി ഒന്നര കിലോമീറ്റർ ദൂരം ഒഴുകിയെത്തി ശക്തി കുറഞ്ഞ് അവസാനിക്കേണ്ട ഉരുൾപൊട്ടലിന്റെ പ്രഹരശേഷി ഡാമിങ് ഇഫക്ട് മൂലം 7 കിലോമീറ്ററിലധികം വ്യാപിച്ചു.

അതിശക്തമായ മഴയാണ് കഴിഞ്ഞ 29, 30 തീയതികളിൽ പ്രദേശത്തുണ്ടായത്. ചെറിയ പ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്ത അതിതീവ്രമഴയാണ് ഉരുൾപൊട്ടലിനു കാരണമായതെന്നും വിദഗ്ദസംഘം പറയുന്നു. 2020 ൽ ഉരുൾപൊട്ടിയ പുഞ്ചിരിമട്ടത്തെ പ്രദേശത്തോടു ചേർന്നാണ് ഇപ്പോൾ പൊട്ടിയത്. ഇവിടെ 50 വർഷത്തേക്കു മറ്റൊരു ഉരുൾപൊട്ടലിനു സാദ്ധ്യത കുറവാണ്. പരിശോധന ഇന്നും തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജന്തര്‍ മന്തര്‍ സീസണ്‍ 2 ; പുതിയ പ്രതിഷേധത്തിൻ്റെ സൂചന നല്‍കി അഭിജീത് ദീപ്‌കെ

ന്യൂഡല്‍ഹി : ജന്തര്‍ മന്ദര്‍ സീസണ്‍ 2 ഉടന്‍ ഉണ്ടാകുമെന്ന സൂചന...

എഫ്സിആർഎ ബിൽ ജെപിസിക്ക് വിട്ട് ലോക്സഭ; എതിർത്ത് പ്രതിപക്ഷം, ഭാഗിക സന്തോഷമെന്ന് സിബിസിഐ

ന്യൂഡൽഹി : ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (FCRA) ഭേദഗതി ബിൽ...

ഓപ്പറേഷൻ സൗന്ദര്യ: സംസ്ഥാനത്ത് പിടികൂടിയത് 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ

തിരുവനന്തപുരം : വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ് കൺട്രോൾ...