Wednesday, July 22, 2026

നിരന്തരം അതിക്രൂര മർദ്ദനം ,ശേഷം കൊല – സുഭദ്രയെ കൊല ചെയ്ത രീതി വിവരിച്ച് മാത്യുവും ശർമിളയും; മാത്യുവിൻ്റെ ബന്ധുവും പങ്കാളി

Date:

ആലപ്പുഴ: കലവൂരിൽ വയോധികയായ സുഭദ്രയെ അതിക്രൂരമായി കൊലപ്പെടുത്തിയത് നിരന്തരം മർദ്ദിച്ചാണെന്ന് മാത്യുവും ശർമിളയും. പൊലീസ് ചോദ്യം ചെയ്യലിലാണ് പ്രതികൾ കൊല ചെയ്ത രീതി വ്യക്തമാക്കിയത്. നെഞ്ചിൽ ചവിട്ടി, കഴുത്തു ഞെരിച്ചും സുഭദ്രയെ മർദ്ദിച്ചതായി ഇവർ പൊലീസിനോട് വ്യക്തമാക്കി. സുഭദ്രയുടെ ശരീരത്തിലെ രണ്ട്‌ ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന വിവരം. അതോടൊപ്പം, ഇവർക്ക് പുറമെ മാത്യുവിൻ്റെ ബന്ധുവായ റെയ്നോൾഡിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു. കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. സുഭദ്രയെ കൊച്ചിയിൽ നിന്ന് കൂട്ടിക്കൊണ്ട് വന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നുവെന്നും പ്രതികൾ പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

നാല് വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ശര്‍മിളയും പങ്കാളിയായ ആലപ്പുഴ സ്വദേശി മാത്യൂസ് എന്ന നിധിനുമാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്രയുടെ പക്കൽ ഉണ്ടായിരുന്ന സ്വര്‍ണാഭരങ്ങളും പണവും സ്വന്തമാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു കൊലപാതകമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിജെപി മാർച്ചിലെ   സംഘർഷം; രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് പോലീസ്, നിരവധി പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദിറിൽ തുടരുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗയായി കോക്രോച്ച്...

പാലാ നഗരസഭയില്‍ യുഡിഎഫ് ഭരണം വീണു, ദിയ ബിനു പുറത്ത്; പ്രതിപക്ഷ അവിശ്വാസ പ്രമേയം പാസായി

കോട്ടയം :പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ...

ഭക്ഷണ ബില്ലിനൊപ്പം സേവന ചാർജും! ; നിരവധി റസ്റ്റാറന്റുകൾക്ക് നോട്ടീസും പിഴയും

(Fictional image)മുംബൈ : റസ്റ്റാറന്റുകളിൽ ഭക്ഷണത്തിൻ്റെ വിലയ്‌ക്കൊപ്പം ബില്ലിൽ സേവനചാർജ് കൂടി...