Thursday, June 25, 2026

ശിവരാജ് സിംഗ് ചൗഹാൻ്റെ മകൻ ഫയൽ ചെയ്ത മാനനഷ്ടക്കേസ് ; ഖേദപ്രകടനനുമായി രാഹുൽ ഗാന്ധി

Date:

ന്യൂഡൽഹി : കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  കേസിൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച് രാഹുൽ ഗാന്ധി അപേക്ഷ സമർപ്പിച്ചു. 2018-ൽ ജാബുവയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പനാമ പേപ്പർ ചോർച്ചയെക്കുറിച്ച് സംസാരിച്ചതിനിടയിൽ രാഹുൽ ഗാന്ധി കാർത്തികേയ സിങ്ങിന്റെ പേര്  പരാമർശിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വേദപ്രകടനത്തിന് മുതിർന്നത്. ഈ പരാമർശം തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്നായിരുന്നു പരാതിക്കാരൻ്റെ ആരോപണം.

രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ അപകീർത്തികരമാണെന്ന് ആരോപിച്ച് കാർത്തികേയ സിംഗ് ഭോപ്പാലിലെ പ്രത്യേക എംപി–എംഎൽഎ കോടതിയെ സമീപിച്ചിരുന്നു. പരാതിയിൽ നടപടിയെടുത്ത വിചാരണ കോടതി, കേസിൽ നേരിട്ട് ഹാജരാകാൻ രാഹുലിന് സമൻസ് അയച്ചിരുന്നു. സമൻസിനെ തുടർന്ന്, സമൻസും അപകീർത്തി നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബുധനാഴ്ച അഭിഭാഷകൻ മുഖേന സമർപ്പിച്ച അപേക്ഷയിൽ, ചോദ്യം ചെയ്യപ്പെട്ട പരാമർശങ്ങൾ കാർത്തികേയ സിങ്ങിനെ  ഉദ്ദേശിച്ചുള്ളതല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങൾ പ്രകാരം, പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഹർജിയിൽ പറയുന്നു.

വ്യാഴാഴ്ച ഹർജി പരിഗണിക്കാനിരിക്കുന്ന ജസ്റ്റിസ് പ്രമോദ് കുമാർ അഗർവാളിന്റെ മുമ്പാകെയാണ് വിഷയം അവതരിപ്പിച്ചത്. ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം കീഴ്‌ക്കോടതിയിൽ നിന്നുള്ള രേഖകളും ഹർജിക്കാരൻ ഹാജരാക്കി. നടപടികളിൽ പരാതിക്കാരന് വേണ്ടി അഭിഭാഷകൻ സങ്കൽപ് കൊച്ചാർ ഹാജരായി.

സംഭവത്തിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. . രാഹുൽ ഗാന്ധി വിവാദ പരാമർശങ്ങൾ നടത്തുന്നതും പിന്നീട് അത് പിൻവലിക്കുന്നതും പതിവാണെന്ന് അദ്ദേഹം എക്സ്പോസ്റ്റിൽ പറഞ്ഞു.

“രാഹുൽ ഗാന്ധി വീണ്ടും വീണ്ടും വികാരഭരിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും വാർത്തകളിൽ ഇടം നേടുകയും കോടതിയിൽ വെല്ലുവിളിക്കപ്പെടുമ്പോഴോ വസ്തുതകൾ നേരിടേണ്ടിവരുമ്പോഴോ ക്ഷമാപണത്തിനും ഖേദപ്രകടനത്തിനും പിന്നിൽ നിന്ന് പിൻവാങ്ങുകയും ചെയ്യുന്നു. ഒരു പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തം നിർവഹിക്കണം, അശ്രദ്ധമായ ആരോപണങ്ങളിൽ മുഴുകി പിന്നീട് അവയെ നിഷേധിക്കരുത് രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം, അപകീർത്തിപ്പെടുത്തൽ ഒരു ശീലമായും ക്ഷമാപണം ഒരു ആവർത്തിച്ചുള്ള ആചാരമായും മാറിയിരിക്കുന്നു. ആദ്യം സംസാരിക്കുകയും പിന്നീട് ചിന്തിക്കുകയും ചെയ്യുന്ന ഒരു നേതാവിനേക്കാൾ മികച്ചതിനെ രാജ്യം അർഹിക്കുന്നു. “

Share post:

Popular

More like this
Related

മുൻപ് പറഞ്ഞതെല്ലാം മറന്നേക്കൂ! ; ‘ശബ്ദവും വെളിച്ചവും കൂട്ടാൻ പാടില്ല’, തീതുപ്പുന്ന മോഡിഫിക്കേഷനും വേണ്ടെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രമെ അനുവദിക്കുകയുള്ളൂ എന്ന് ഗതാഗത...

തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരിൽ ചെയ്ത സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി; 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

തിരുവനന്തപുരം :തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലർമാർദൈവങ്ങളുടെ പേരിൽ ചെയ്ത സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി....