Sunday, June 7, 2026

കോംഗോയിൽ എബോള പടരുന്നു, 80 മരണം; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

Date:

ജനീവ : കോംഗോയിലും ഉഗാണ്ടയിലും വിപുലമായ രീതിയിൽ എബോള പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്  ലോകാരോഗ്യ സംഘടന. യുഎൻ ആരോഗ്യ ഏജൻസിയുടെ കണക്കനുസരിച്ച്, ശനിയാഴ്ച വരെ കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിൽ ബുനിയ, റുവാമ്പാറ, മോങ്‌ബ്വാലു എന്നീ മൂന്ന് ആരോഗ്യ മേഖലകളിലായി 80 സംശയാസ്പദമായ മരണങ്ങളും, 8 ലാബ് സ്ഥിരീകരിച്ച കേസുകളും, 246 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എബോള വളരെ അപകടകരമായ ഒരു വൈറൽ രോഗമാണ്. അപൂർവ്വമാണെങ്കിലും, ഈ അണുബാധ വളരെ ഗുരുതരവും പല കേസുകളിലും മാരകവുമാകാം. രോഗബാധിതനായ വ്യക്തിയുടെ ശരീര സ്രവങ്ങളായ രക്തം, ഛർദ്ദി, വിയർപ്പ് അല്ലെങ്കിൽ ശുക്ലം എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്നത്. വാക്സിൻ ലഭ്യമാണെങ്കിലും ഇതുവരെ കൃത്യമായ ചികിത്സയില്ല.

Share post:

Popular

More like this
Related

ആരോപണ വിധേയരുടെ സ്ഥാനം തെറിക്കും; എം ആർ അജിത് കുമാറിനേയും ശ്രീറാം വെങ്കിട്ടരാമനെയും മാറ്റാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരെ പദവികളില്‍ നിന്ന് നിക്കാന്‍ സര്‍ക്കാര്‍. എഡിജിപി...

അമേരിക്കയുടെ എ.ഐ നയങ്ങൾ രൂപീകരിയ്ക്കുന്നതിൽ പങ്കാളിയായ ഇന്ത്യൻ വംശജൻ ശ്രീറാം കൃഷ്ണൻ വൈറ്റ് ഹൗസിൻ്റെ പടിയിറങ്ങുന്നു

വാഷിങ്ടൺ : ട്രംപ് ഭരണകൂടത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുന്നേറ്റത്തിന് വഴിതെളിച്ച ഏറ്റവും...