Sunday, June 21, 2026

ഹിജാബ് വിവാദം : രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് സ്കൂൾ; ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി

Date:

(ഫോട്ടോ: പ്രതീകാത്മക ചിത്രം)

കൊച്ചി : ഹിജാബ് ധരിക്കണമെന്ന വിദ്യാർത്ഥിയുടെ ആവശ്യത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തെത്തുടർന്ന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് എറണാകുളത്ത് ലാറ്റിൻ കത്തോലിക്കാ സഭയുടെ സിബിഎസ്ഇ സ്കൂൾ.  സ്ഥിതിഗതികൾ ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് പി.ടി.എ യോഗത്തെത്തുടർന്ന്, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്കൂളിന് അവധി പ്രഖ്യാപിച്ചത്.

“സാഹചര്യം മൂലമുണ്ടായ മാനസിക സമ്മർദ്ദം കണക്കിലെടുത്തും നിരവധി അദ്ധ്യാപകരും അനദ്ധ്യാപകരും ജീവനക്കാരും അവധിയിൽ പ്രവേശിച്ചതിനാലുമാണ്” തീരുമാനമെടുത്തതെന്ന് ഒക്ടോബർ 12 ന് മാതാപിതാക്കൾക്ക് അയച്ച കത്തിൽ പ്രിൻസിപ്പൽ സീനിയർ ഹെലീന ആൽബി പറയുന്നത്. തർക്കവിഷയത്തെ നേരിട്ട് പരാമർശിക്കാതെ രക്ഷിതാക്കൾക്കയച്ച കത്തിൽ, “സ്കൂൾ അനുവദിക്കാത്ത വസ്ത്രം ധരിച്ച് വന്ന ഒരു വിദ്യാർത്ഥിയെന്ന്” പരാമർശിക്കുന്നുണ്ട്.

സ്കൂളിൽ ഹിജാബ് ധരിക്കുന്നതിൽ നിന്ന് അദ്ധ്യാപകർ തന്നെ തടയുന്നുവെന്ന് ഒരു മുസ്ലീം വിദ്യാർത്ഥിനി ആരോപിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക തുടക്കം. “അവർ എന്നെ ഹിജാബ് ധരിക്കാൻ അനുവദിക്കുന്നില്ല. ഗേറ്റിൽ എത്തുമ്പോൾ അത് ഊരിമാറ്റാൻ അവർ  ആവശ്യപ്പെടുന്നു. ഊരിമാറ്റിയതിനുശേഷം മാത്രമേ അവർ എന്നെ അസംബ്ലിയിൽ പങ്കെടുക്കാൻ അനുവദിക്കൂ. ഒരു പരിപാടി ഒഴിവാക്കിയതിന് ഈ അദ്ധ്യാപകർ അനാവശ്യമായ അഭിപ്രായങ്ങൾ പറയുകയും എന്നെ അഹങ്കാരിയെന്ന് വിളിക്കുകയും ചെയ്തു,” വിദ്യാർഥിനി പറഞ്ഞു.

വിദ്യാർത്ഥികൾ എന്ത് ധരിക്കുന്നു എന്നതിൽ സ്കൂൾ അധികൃതർ ഇടപെടരുതെന്നും, എന്നാൽ വിദ്യാർത്ഥികൾ നിർദ്ദിഷ്ട യൂണിഫോം പാലിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.
“എല്ലാ സ്കൂളുകളിലും ഒരു യൂണിഫോം ഉണ്ട്. അതിനാൽ വിദ്യാർത്ഥികൾ അത് പാലിക്കണം. ഏതെങ്കിലും വിദ്യാർത്ഥി ഈ ഡ്രസ് കോഡ് ഉൾക്കൊള്ളുന്ന എന്തെങ്കിലും അധികമായി ധരിച്ചാൽ, അത് സ്കൂൾ അധികാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. മാനേജ്മെന്റ് പക്വതയോടെ പ്രതികരിക്കണമായിരുന്നു,” അദ്ദേഹം പറഞ്ഞു, മറ്റ് സംസ്ഥാനങ്ങളിൽ കാണുന്നതുപോലെ ഡ്രസ് കോഡിന്റെ പേരിൽ അക്രമം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യങ്ങൾ കേരളം ഒഴിവാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം രാഷ്ട്രീയ ഗ്രൂപ്പുകൾ മുതലെടുക്കുകയാണെന്ന് ബിജെപി കേരള വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ആരോപിച്ചു. “എസ്ഡിപിഐയുടെ നേതൃത്വത്തിലാണ് ഈ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഏകദേശം 117 മുസ്ലീം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്, ഒരു ഡ്രസ് കോഡും ഉണ്ട്. എസ്ഡിപിഐ നേതാക്കൾ ഇവിടെ വന്ന് സ്കൂൾ അധികൃതരെയും പ്രിൻസിപ്പലിനെയും അധ്യാപകരെയും ഭീഷണിപ്പെടുത്തി. അവർ ഭയന്ന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. കേരളത്തിൽ ഇത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല; അവർ ഇവിടെ ഒരു ഇസ്ലാമിക രാഷ്ട്രം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്,” അദ്ദേഹം അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘അമ്മ’യിൽ കൂട്ടരാജി; ചില കുറ്റാരോപിതർ സംഘടന പിടിച്ചെടുത്തെന്ന് ശ്വേതാ മേനോൻ

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു.  നേതൃത്വത്തിനെതിരെ വന്ന കടുത്ത ...

വീണക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

തിരുവനന്തപുരം : സിഎംആർഎൽ - എക്സാലോജിക് ഇഡി അന്വേഷണത്തിൻ്റെ ഭാഗമായി പ്രതിപക്ഷ...

തൃണമൂൽ കോൺഗ്രസിന്റെ 440 കോടി രൂപ നിക്ഷേപമുള്ള 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കൊൽക്കത്ത : തൃണമൂൺ കോൺഗ്രസിൻ്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളുടെ ഡെബിറ്റ് പ്രവർത്തനങ്ങൾ...