തിരുവനന്തപുരം : ചലച്ചിത്ര താരം സലീം കുമാറിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലീം കുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നു ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരുമെന്ന് പിണറായി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
പിണറായി വിജയൻ്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം :
ചലച്ചിത്ര താരം സലീം കുമാറിൻ്റെ നിര്യാണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുകയാണ്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലീം കുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നു ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.
മറ്റുള്ളവരിൽ നിന്നും കടം കൊള്ളാതെ തൻ്റേതായ അഭിനയശൈലി രൂപപ്പെടുത്താൻ സലിം കുമാറിനു സാധിച്ചു. ഹാസ്യത്തിൻ്റെ നവഭാവുകത്വം അനുഭവിച്ച ആസ്വാദകർ അദ്ദേഹത്തിൻ്റെ കഥപാത്രങ്ങളെ ആഹ്ലാദത്തോടെ ഏറ്റെടുത്തു. ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുക എന്നു തെളിയിച്ച സലിംകുമാർ തന്റെ അഭിനയത്തെ പുതിയ തലങ്ങളിലേക്ക് വളർത്തുന്നത് ആശ്ചര്യത്തോടെയും അഭിമാനത്തോടെയും ആണ് മലയാളികൾ സ്വീകരിച്ചത്.
അദ്ദേഹത്തിൻ്റെ സ്‌മരണ നമ്മുടെ ഹൃദയങ്ങളിൽ അണയാതെ എക്കാലവും നിലനിൽക്കും. സലീം കുമാറിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു.
