തിരുവനന്തപുരം: ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരെ പദവികളില്‍ നിന്ന് നിക്കാന്‍ സര്‍ക്കാര്‍. എഡിജിപി എം ആര്‍ അജിത് കുമാറിനും ശ്രീറാം വെങ്കിട്ടരാമനും ഇതോടെ സ്ഥാനചലനമാകും. ഇരുവരെയും മാറ്റണമെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.
നിലവിൽ ബെവ്കോ മാനേജിങ് ഡയറക്ടറാണ് എം ആര്‍ അജിത്കുമാര്‍. ശ്രീറാം വെങ്കിട്ടരാമന്‍ കാര്‍ഷിക വികസന വകുപ്പ് ഡയറക്ടറും. ഗണ്‍മാന്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് എം ആര്‍ അജിത് കുമാറിനെതിരെയുള്ള ആരോപണം. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. നിലവിലെ പദവികളില്‍ നിന്ന് മാറ്റി പകരം ഇരുവര്‍ക്കും അപ്രധാന പദവികള്‍ നല്‍കാനാണ് നീക്കം.

അതേസമയം, സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ട ബി അശോക്, എന്‍ പ്രശാന്ത് എന്നിവര്‍ക്ക് പ്രധാന പദവികള്‍ നല്‍കും. രണ്ട് വര്‍ഷമായി സസ്പെന്‍ഷനില്‍ ആയിരുന്ന എന്‍ പ്രശാന്തിൻ്റേയും ബി അശോക് ഒന്നര മാസമായി സസ്‌പെന്‍ഷനിലായിരുന്ന ബി അശോകിൻ്റേയും സസ്‌പെന്‍ഷന്‍ ഇന്നലെയാണ് പിന്‍വലിച്ചത്.
