Wednesday, August 12, 2026

ആർക്കെതിരെയാണ് വിവേചനം, പരാതിപ്പെട്ടത് ആരൊക്കെ, വിശദമായി പഠിക്കട്ടെ, ശേഷം പ്രതികരണം: അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ്

Date:

കൊച്ചി : ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി താരസംഘടന ‘അമ്മ’ യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്. ആർക്കെതിരെയാണ് വിവേചനം ഉണ്ടായതെന്നും ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദമായ പഠിക്കേണ്ടതുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു.

“ഏത് കാര്യത്തിലാണ് മറുപടി പറയേണ്ടതെന്നതിന് കൃത്യമായ ധാരണയില്ല. രണ്ട് ​ദിവസമായി ‘അമ്മ’യുടെ ഒരു ഷോയുടെ റിഹേഴ്സലുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. റിപ്പോർട്ട് വിശദമായിട്ട് പഠിച്ചിട്ട് എന്ത് മറുപടിയാണ് പറയേണ്ടത് എന്നതിനെപ്പറ്റി തീരുമാനമെടുക്കാം. മറ്റ് സംഘടനകളുമായി കൂടിയാലോചിക്കേണ്ടതുണ്ട്. വളരെ സെൻസിറ്റീവ് ആയ വിഷയമാണ്. അറിയാതെ ഒരു വാക്ക് പറഞ്ഞാൽ പോലും ഭാവിയിൽ വലിയ പ്രശ്നങ്ങളുണ്ടാകും.” സിദ്ദീഖ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പല തവണ കോടതി കയറിയ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതരമായ വെളിപ്പെടുത്തലുകളാണുള്ളത്. 233 പേജുള്ള റിപ്പോർട്ടിന്റെ ചില ഭാ​ഗങ്ങൾ ഒഴിവാക്കിയാണ് പുറത്ത് വിട്ടത്. സ്വകാര്യതയെ ‌ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണ്ണമായി ഒഴിവാക്കി. 49–ാം പേജിലെ 96–ാം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയതിൽ പെടും. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തിയിട്ടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല.

2017ലെ നടിയെ അക്രമിച്ച സംഭവത്തെ തുടർന്നാണ് മലയാള സിനിമയിൽ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിന് ഹേമ കമ്മീഷൻ നിലവിൽ വരുന്നത്. ജസ്റ്റിസ് കെ ഹേമ അദ്ധ്യക്ഷയായും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി, നടി ശാരദ എന്നിവർ അംഗങ്ങളായുള്ള കമ്മീഷനാണ് പഠനം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. 2019 ഡിസംബർ 31ന് സമർപ്പിച്ച റിപ്പോർട്ട് പുറം ലോകം കാണാൻ നീണ്ട അഞ്ച് വര്‍ഷമെടുത്തു.  

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഓപ്പറേഷൻ സൗന്ദര്യ: സംസ്ഥാനത്ത് പിടികൂടിയത് 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ

തിരുവനന്തപുരം : വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ് കൺട്രോൾ...