Saturday, September 12, 2026

ബി.ജെ.പി അക്കൗണ്ട് തുറക്കില്ല-മനോരമ ന്യൂസ്- വി.എം.ആര്‍ എക്‌സിറ്റ് പോള്‍ ഫലം

Date:

18 സീറ്റു വരെ യു.ഡി.ഫ് നേടും ;
വടകരയും പാലക്കാടും എല്‍.ഡി.എഫി്‌ന്;

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് മേല്‍ക്കൈയെന്ന്് മനോരമ ന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോള്‍ ഫലം. യു.ഡി.എഫ് 16 മുതല്‍ 18 സീറ്റുകള്‍ നേടാം. എല്‍.ഡി.എഫിന് രണ്ടു മുതല്‍ നാലു സീറ്റു വരെയും ലഭിക്കും. കടുത്ത മല്‍സരം നടന്ന വടകരയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. വടകരയ്ക്ക് പുറമെ പാലക്കാടും എല്‍.ഡി.എഫിന് ലഭിക്കും. കണ്ണൂരും ആലത്തൂരൂം ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായതിനാല്‍ ഫലം പ്രവചനാതീതം.

ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോളുകള്‍ ബി.ജെ.പിയ്ക്ക് വിജയം പ്രവചിച്ച തൃശൂരും തിരുവനന്തപുരവും ബി.ജെ.പിയെ തുണയ്ക്കില്ലെന്ന് മാത്രമല്ല തൃശൂരില്‍ സുരേശ് ഗോപി മൂന്നാം സ്ഥാനത്താവുമെന്നാണ് മനോരമ ന്യൂസ് എക്‌സിറ്റ് പോള്‍ ഫലം. യു.ഡി.എഫിന്റെ കെ.മുരളീധരന്‍ 37.53 ശതമാനം നേടി വ്യക്തമായ ഭൂരിപക്ഷം നേടും. എല്‍.ഡി.എഫിന്റെ വി.എസ്.സുനില്‍കുമാറിന് 30.72 ശതമാനം വോട്ടും സുരേഷ് ഗോപിയ്ക്ക് 29.55 ശതമാനം വോട്ടും ലഭിക്കും.

തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരന്റെ വോട്ടു വിഹിതം വര്‍ധിക്കുമെങ്കിലും രണ്ടാം സ്ഥാനത്തേ എത്തുകയുള്ളൂ. നേരിയ ഭൂരിപക്ഷത്തോടെ ശശി തരൂര്‍ വിജയിക്കുമെന്നാണ് പ്രവചനം. പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും രണ്ടാം സ്ഥാനത്തെത്തും.
കണ്ണൂരിലും ആലത്തൂരിലും യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എക്‌സിറ്റ് പോളില്‍ തുല്യശതമാനം വോ്്ട്ട് നേടിയതായതിനാല്‍ പ്രവചനം അസാധ്യമാണെന്ന് മനോരമ ന്യൂസ് – വി.എം.ആര്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘യുഡിഎഫ് സർക്കാർ  ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം’: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സമാനതകളില്ലാത്ത രീതിയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതായി പ്രതിപക്ഷ നേതാവ്...

18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

ന്യൂഡല്‍ഹി : ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകുന്നു. ആഗോള നയതന്ത്രരംഗത്ത്...