Friday, August 7, 2026

സുബീൻ ഗാർഗിൻ്റെ മരണം കൊലപാതകം തന്നെ ;  ഡിസംബർ 8-നകം കുറ്റപത്രം സമർപ്പിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

Date:

  ഗുവാഹത്തി : ഗായകൻസുബീൻഗാർഗിനെ  സിംഗപ്പൂരിൽ വെച്ച് കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. .. കേസിലെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൻ്റെ (NEIF) നാലാം പതിപ്പിൽ പങ്കെടുക്കാൻ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ സിംഗപ്പൂരിൽ പോയ ഗായകൻ സെപ്റ്റംബർ 19-ന് കടലിൽ നീന്തുന്നതിനിടെ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയായിരുന്നു.

അതേസമയം, കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചില്ല. സംസ്ഥാനത്തുടനീളം 60-ൽ അധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് അസം പോലീസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ (CID) കീഴിലുള്ള ഒരു പ്രത്യേക അന്വേഷണ സംഘമാണ് (SIT) നിലവിൽ ഗാർഗിൻ്റെ മരണക്കേസ് അന്വേഷിക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് സംസാരിച്ച ശർമ്മ, വിദേശത്ത് നടന്ന സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ (MHA) അനുമതി വേഗത്തിൽ ലഭ്യമാക്കാൻ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട കാര്യവ്യ വ്യക്തമാക്കി. അടുത്ത മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ SIT ആഭ്യന്തര മന്ത്രാലയത്തിന് അനുമതിയ്ക്കായി എഴുതുമെന്നും അതിനുശേഷം കുറ്റപത്രം സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NEIF-ന് അസം സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ശർമ്മ നിഷേധാത്മകമായ മറുപടി നൽകി. NEIF മുഖ്യ സംഘാടകൻ ശ്യാംകാനു മഹന്ത, ഗായകന്റെ മാനേജർ സിദ്ധാർത്ഥ ശർമ്മ, അദ്ദേഹത്തിൻ്റെ ബാൻഡ് അംഗങ്ങളായ ശേഖർ ജ്യോതി ഗോസ്വാമി, അമൃത് പ്രഭ മഹന്ത എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട്, ഗായകൻ്റെ ബന്ധുവും അസം പോലീസ് ഡിഎസ്പിയുമായ സന്ദീപൻ ഗാർഗിനെയും അറസ്റ്റ് ചെയ്തു.

സുബീൻ ഗാർഗിൻ്റെ പിഎസ്ഒമാരായ നന്ദേശ്വർ ബോറയെയും പ്രബിൻ ബൈശ്യയെയും അവരുടെ അക്കൗണ്ടുകളിൽ നിന്ന് 1.1 കോടി രൂപയിലധികം വരുന്ന വൻ സാമ്പത്തിക ഇടപാടുകൾ പോലീസ് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഏഴ് പേരും ഇപ്പോൾ ജ്യുഡീഷ്യൽ കസ്റ്റഡിയിലാണ്. കൊലപാതകം, കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ, ക്രിമിനൽ ഗൂഢാലോചന, അശ്രദ്ധ കാരണം മരണം വരുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ (BNS) വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തീരുമാനങ്ങളെടുക്കുന്നതിൽ മന്ത്രിക്ക് റോളില്ല! ; ബെവ്കോ എംഡിയുടെ ഏകപക്ഷീയ നടപടിയില്‍ എം ലിജുവിന് കടുത്ത അതൃപ്തി

തിരുവനന്തപുരം : ബെവ്കോയിൽ തീരുമാനങ്ങളടുക്കുന്നത് വകുപ്പ് മന്ത്രി അറിയാതെയാണെന്ന് ആക്ഷേപം. വിഷയത്തിൽ...

പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ  സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി...

അവയവദാന ചട്ടങ്ങൾ കർശനമാക്കുന്നു; പോലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് നി‌‍ർബ്ബന്ധം

കൊച്ചി :സംസ്ഥാനത്ത് അവയദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട്...