ന്യൂഡൽഹി : ഡൽഹിയിൽ പെയ്തിറങ്ങിയ കനത്ത മഴയിൽ വിമാന സർവ്വീസുകളും ഗതാഗതവും തടസ്സപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽ ഏകദേശം 397 വിമാനങ്ങൾ വൈകിയാണ് സർവ്വീസ് നടത്തുന്നത്. 26 വിമാനങ്ങൾ റദ്ദാക്കി. മൂന്ന് അന്താരാഷ്ട്ര സർവ്വീസുകൾ ഉൾപ്പെടെ 15 എണ്ണം വഴിതിരിച്ചുവിട്ടു. ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പതിനഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കനത്ത മഴയെത്തുടർന്ന് ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. ഗുരുഗ്രാമിൽ ഓഫീസുകൾ, സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം നിർത്തിവെച്ചു.
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടു. മൂന്ന് അന്താരാഷ്ട്ര സർവ്വീസുകൾ ഉൾപ്പെടെ 15 വിമാനങ്ങൾ തിരിച്ചുവിട്ടുവെന്ന് അധികൃതർ അറിയിച്ചു. ഇവയിൽ 12 വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ടെണ്ണം ചണ്ഡീഗഡിലേക്കും ഒന്ന് ലഖ്‌നൗവിലേക്കുമാണ് തിരിച്ചുവിട്ടത്.
ഡൽഹി – എൻസിആറിലും സമീപ പ്രദേശങ്ങളിലും മൺസൂൺ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. സൗത്ത് ഈസ്റ്റ് ഡൽഹി, ഈസ്റ്റ് ഡൽഹി, ഷഹ്ദാര, സെൻട്രൽ ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ഡൽഹി, സൗത്ത് വെസ്റ്റ് ഡൽഹി, വെസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, നോർത്ത് ഡൽഹി തുടങ്ങിയ ഡൽഹിയിലെ പല ഭാഗങ്ങളിലും ഇടിമിന്നലോടും മിന്നലോടും കൂടിയ കനത്ത മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴയും മോശം കാലാവസ്ഥയും തുടരുന്നതിനാൽ സ്‌പൈസ് ജെറ്റ് ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥ കണക്റ്റിങ് ഫ്ലൈറ്റുകളെയും ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധന നടത്തണമെന്ന് യാത്രക്കാരോട് ആവശ്യപ്പെട്ടു.
https://x.com/flyspicejet/status/2091777659470799235
ഡൽഹിയിലെ മോശം കാലാവസ്ഥ വിമാന ഷെഡ്യൂളുകളെ ബാധിച്ചിട്ടുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. കാലാവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുകയും യാത്രക്കാർക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാൻ പരമാവധി ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ (DEL) മോശം കാലാവസ്ഥ വിമാനസർവീസുകളെ ബാധിച്ചിരിക്കാമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. യാത്രക്കാർ അവരുടെ വിമാന സർവീസുകൾ സംബന്ധിച്ച അപ്ഡേറ്റുകൾ പരിശോധിക്കണമെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ പറഞ്ഞു.
