Tuesday, August 18, 2026

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ഐഫോൺ വാങ്ങാൻ; 13കാരി കൊച്ചുമകളും പ്രായപൂര്‍ത്തിയാകാത്ത മറ്റ് 3 പേരും പിടിയില്‍

Date:

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നിൽ കൊച്ചുമകൾക്ക് ഐഫോണും കൂട്ടുകാർക്ക് ബൈക്കും വാങ്ങാനുള്ള പണത്തിന് വേണ്ടി. 13 കാരി കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. ശിവന്‍കുട്ടി(67)യുടെ മകളുടെ മകള്‍ നല്‍കിയ ക്വട്ടേഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.

കഴിഞ്ഞദിവസം രാത്രിയായിരുന്നു ശിവൻ കുട്ടി മരണപ്പെടുന്നത്. ശിവന്‍കുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നതിനാൽ ശിവന്‍കുട്ടിയുടെ ഭാര്യയും ആശുപത്രിയിലായിരുന്നു. ഇതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞദിവസം പരീക്ഷയുണ്ടെന്ന പേരില്‍ അവിടെ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയാണ് വീട്ടിലെത്തി ആദ്യം മൃതദേഹം കണ്ടെന്ന് അറിയിച്ചത്. വീട് തുറക്കാന്‍ കഴിയുന്നില്ല അകത്ത് നിന്നും പൂട്ടിയിരിക്കുകയാണെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. മുത്തച്ഛന്‍ മരിച്ചു കിടക്കുന്നത് നേരിട്ട് കണ്ടിട്ടും കുട്ടിക്ക് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സംശയിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പോലീസിന് വ്യക്തമായിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞത്.   ശിവന്‍കുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ചിരുന്നു. ശ്വാസം മുട്ടിച്ചാണ് ശിവന്‍കുട്ടിയെ കൊലപ്പെടുത്തിയത്.
വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടില്‍ നിന്നും ആറു പവന്‍ സ്വര്‍ണവും കാണാതായിട്ടുണ്ട്. പ്രതികള്‍ നിലവില്‍ ഹരിപ്പാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊട്ടുമകളുടെ കൂട്ടുപ്രതികൾ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്. പ്രായപൂര്‍ത്തിയായ ആരുടെയെങ്കിലും സഹായം പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Share post:

Popular

More like this
Related

അനുമതി നിഷേധിച്ച പരിപാടി സംഘടിപ്പിച്ച് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍; വി സിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി...

കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച പരിപാടി സംഘടിപ്പിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല...

ദേശീയപാതയോരത്തെ ദൂരപരിധി: അവകാശ സംരക്ഷണത്തിന് ചാവക്കാട് സ്വദേശിനി സുപ്രീം കോടതിയിൽ ; കേസിൽ കക്ഷി ചേർക്കണമെന്ന് ഫൗസിയ

ന്യൂഡൽഹി: ദേശീയപാതയോരത്ത് വീട്, വാണിജ്യ സ്ഥാപന നിർമ്മാണത്തിനുള്ള ദൂരപരിധി പുതുക്കി നിശ്ചയിച്ച...

ബിഹാർ അശോക് ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരുക്ക് 

പാട്‌ന : ബിഹാർ ലഖിസരായ് ജില്ലയിലെ പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിലുണ്ടായ...

ഐഷി ഘോഷ് പങ്കെടുക്കുന്ന ഷീ ഫെസ്റ്റിന് വിലക്ക് ഏർപ്പെടുത്തി കണ്ണൂർ സർവ്വകലാശാല

കണ്ണൂർ : എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന...