തൃശൂർ : മണ്ണുത്തിയിൽ വൻ കവർച്ച. ബൈപ്പാസ് ജംഗ്ഷന് സമീപം ചായക്കടയിലിരിക്കുകയായിരുന്ന ആളുടെ 75 ലക്ഷം രൂപ കവർന്ന് കാറിലെത്തിയ സംഘം. എടപ്പാൾ സ്വദേശി മുബാറക്കിന്റെ പണമാണ് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ പണം അടങ്ങിയ ബാഗ് സംഘം കവരുകയായിരുന്നു..
മെഡിക്കൽ ഷോപ്പിന്റെ വശത്തായി പണമടങ്ങിയ ബാഗ് വെച്ചതിന് ശേഷം ശുചിമുറിയിലേക്ക് പോയ തക്കം നോക്കി ഒരാൾ ബാഗ് എടുത്ത് കടന്നുകളയുകയായിരുന്നു. മുബാറക് പെട്ടെന്ന് തന്നെ മോഷണ ശ്രമം തടയാൻ ശ്രമിച്ചെങ്കിലും പണമടങ്ങിയ ബാഗുമായി സംഘം രക്ഷപ്പെട്ടു. ഇന്നോവ കാറിൽ വന്ന സംഘമാണ് പണം കവർന്നത്. .
സംഭവത്തിൽ സംശയമുണ്ടെന്നും കുഴൽപ്പണ സാദ്ധ്യതയടക്കം തേടുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ 4.30നാണ് സംഭവം നടക്കുന്നത്
ബംഗളൂരുവില്‍ നിന്നുള്ള സ്വകാര്യബസിലാണ് മുബാറക്ക് മണ്ണുത്തിയിലെത്തിയത്. കാര്‍ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിന്റെ മൊഴി. പണം തട്ടിയെടുത്തവര്‍ എത്തിയ കാറിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകള്‍ വ്യത്യസ്തമാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. മുബാറക്കിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?