Friday, June 19, 2026

ഹൈദരാബാദിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ  വ്യാപക റെയ്ഡ്; വ്യാജപനീർ, ചീഞ്ഞ ലെറ്റൂസ്, കാലാവധി കഴിഞ്ഞ മുറിച്ച പച്ചക്കറികൾ എന്നിവ പിടിച്ചെടുത്തു

Date:

ഹൈദരാബാദ് : നഗരത്തിലെ വിവിധ ഭക്ഷണശാലകളിലും ഭക്ഷ്യോൽപ്പന്ന നിർമ്മാണശാലകളിലുമായി നടന്ന പരിശോധനയിൽ 825 കിലോഗ്രാം വ്യാജ പനീർ പിടിച്ചെടുത്ത് ഹൈദരാബാദ് കമ്മീഷണറുടെ പ്രത്യേക ടാസ്‌ക് ഫോഴ്സ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

ഹൈദരാബാദ് നഗരത്തിലെ 45 ഭക്ഷണശാലകളിലും എട്ട് ഭക്ഷ്യോൽപ്പന്ന നിർമ്മാണശാലകളിലുമാണ് പോലീസിന്റെ പ്രത്യേകസംഘം പരിശോധന നടത്തിയത്. ഈ സ്ഥാപനങ്ങളിൽ പനീർ, മലായ് പനീർ, മിൽക്ക് പനീർ, ഫ്രഷ് പനീർ തുടങ്ങിയ ലേബലുകളിൽ വിൽപ്പന നടത്തിയിരുന്ന വ്യാജ പനീറാണ് പിടിച്ചെടുത്തത്. സസ്യ എണ്ണകളും കൃത്രിമ ചേരുവകളും ഉപയോഗിച്ച് നിർമ്മിക്കുന്ന ‘ചീസ് അനലോഗ്’ കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ വാങ്ങിയശേഷമാണ് ‘പ്രീമിയം ഫ്രഷ് പനീർ’ എന്ന പേരിൽ വിൽപ്പന നടത്തിയിരുന്നത്.

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച് സിന്തറ്റിക് പാലടക്കം ഉപയോഗിച്ചാണ് ചില സ്ഥാപനങ്ങൾ വ്യാജപനീർ നിർമ്മിച്ചിരുന്നതെന്നും ഈ സ്ഥാപനങ്ങൾക്ക് കൃത്യമായ ലൈസൻസും മറ്റും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. വരുംദിവസങ്ങളിലും നഗരത്തിലെ ഭക്ഷണശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന തുടരുമെന്നും പൊതുജനങ്ങൾക്കും ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാമെന്നും പോലീസ് അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്കിടെ, ഒരു ബ്രാണ്ടഡ് ഭക്ഷ്യ ഔട്ട്‌ലെറ്റിലെ ചില്ലറിൽ നിന്ന് ചീഞ്ഞ ലെറ്റൂസ്, ലേബൽ ചെയ്യാത്ത, ഉപയോഗ കാലാവധി കഴിഞ്ഞ മുറിച്ച പച്ചക്കറികൾ എന്നിവ കണ്ടെത്തി.

ശുചിത്വ വിലയിരുത്തലിൽ ഔട്ട്‌ലെറ്റിന് 58/96 (60%) മാത്രമേ ലഭിച്ചുള്ളൂ. ചീഞ്ഞതും ലേബൽ ചെയ്യാത്തതുമായ പച്ചക്കറികൾ പിടിച്ചെടുത്ത് സ്ഥലത്തുതന്നെ ഉപേക്ഷിച്ചു. സ്ഥാപനത്തിന് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നൽകും.

Share post:

Popular

More like this
Related

ബജറ്റ് : ‘മിഷൻ സമുദ്ര’ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ ; ‘അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ തുറമുഖ നഗരമാക്കും’

തിരുവന്തപുരം : കേരളത്തെ വരുന്ന അ‍ഞ്ചുവർഷത്തിനുള്ളിൽ ഒരു തുറമുഖ നഗരമായി വിഭാവനം...