ചെന്നൈ: ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും (OSD) പൊളിറ്റിക്കൽ വിങ് സെക്രട്ടറിയായും നിയമിച്ചതിൽ വിവാദം. റിക്കി രാധൻ്റെ നിയമനം മതേതരത്വത്തിനും ശാസ്ത്രീയ ബോധത്തിനും വിരുദ്ധമാണെന്നാരോപിച്ച് കോൺഗ്രസ്, സിപിഎം, വിസികെ തുടങ്ങിയ ടിവികെയുടെ സഖ്യകക്ഷികൾ പരസ്യമായി രംഗത്തെത്തി.
ഒരു ജ്യോതിഷിക്ക് എന്തിനാണ് ഒഎസ്ഡി തസ്തിക നൽകുന്നതെന്നും ഇത് ഭരണത്തിൽ എന്ത് സ്വാധീനമാണ് ചെലുത്തുന്നതെന്നും കോൺഗ്രസ് എംപി ശശികാന്ത് സെന്തിൽ ചോദ്യമുയർത്തി.
ഒരു മതേതര സർക്കാരിൽ ഇത്തരം നടപടികൾ പാടില്ലെന്നും മുഖ്യമന്ത്രി തന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും വിസികെ ജനറൽ സെക്രട്ടറി ഡി. രവികുമാർ ആവശ്യപ്പെട്ടു.
പെരിയാറിനെ ആദർശപുരുഷനായി കാണുന്ന ടിവികെ പോലുള്ള ഒരു പാർട്ടിയിൽനിന്ന് ഇത്തരമൊരു തീരുമാനം പ്രതീക്ഷിച്ചില്ലെന്നും ഇത് പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറയെ തകർക്കുന്ന രാനെന്നും കരൂർ എംപി ജ്യോതിമണി അഭിപ്രായപ്പെട്ടു.
