തൃശൂർ : തൃശൂർ പടിഞ്ഞാറെ കോട്ടയിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം. കഴിഞ്ഞ ദിവസം തൃശൂർ കിഴക്കേ കോട്ടയിലെ പാർസൽ സർവ്വീസ് സ്ഥാപനത്തിൽ ലഹരി വസ്തുക്കൾ കൊറിയർ അയക്കുന്നതിനിടെ പിടിയിലായ അസം സ്വദേശി പ്രജ്വല്‍ ഗോഗോയ് (34) അറസ്റ്റിലായതോടെയാണ് വർഷങ്ങളായുള്ള ലഹരിക്കച്ചവടത്തിൻ്റെ ചുരുളഴിയുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പടിഞ്ഞാറെ കോട്ടയിലെ പ്രോട്ടീൻ മാൾ എന്ന സ്ഥാപനത്തിലേക്കും ഉടമ വിഷ്ണു പ്രദീപിലേക്കും പോലീസ് അന്വേഷണം
എത്തിയത്.
അരക്കിലോളം വരുന്ന കഞ്ചാവും നാല് എംഡിഎംഎ ഗുളികളുമാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. വിഷ്ണു പ്രദീപിൻ്റെ പേരിൽ
മുൻപും കഞ്ചാവ് കേസുകൾ ഉണ്ടെങ്കിലും പിടിക്കപ്പെടുമ്പോഴെല്ലാം അരക്കിലോയിൽ താഴെ ആയതിനാൽ പെട്ടെന്ന് തന്നെ വിഷ്ണു പ്രദീപ് ജാമ്യം നേടുന്നതായിരുന്നു പതിവ്. ഈ കേസിലെങ്കിലും എളുപ്പത്തിൽ പുറത്തിറങ്ങാതിരിക്കാൻ പിറ്റ് ആക്ട് ചുമത്താനാണ് പോലീസ് നീക്കം. അതിനായി ഉടനെ കോടതിയിൽ അപേക്ഷ സമർപ്പിക്കാനൊരുണ്ടുകയാണ് തൃശൂർ ഈസ്റ്റ് പോലീസ്.
ഇയാളോടൊപ്പം പിടിയിലായ പ്രജ്വൽ ഗോഗോയ് കാലടിയിൽ സുഹൃത്തായ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.
