Saturday, July 25, 2026

ഇവിഎം ഹാക്കിംഗ് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച പോര, ഗുരുതര കുറ്റകൃത്യം’; കേന്ദ്രത്തിന് പരാതി നൽകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

Date:

കാസർഗോഡ് : ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്കിംഗുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് എംപിയും കോൺഗ്രസ് നേതാവുമായ രാജ്മോഹൻ ഉണ്ണിത്താൻ. ലഭ്യമായ വിവരങ്ങൾ ശരിയാണെങ്കിൽ അത് ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യവും രെരഞ്ഞെടുപ്പ് അട്ടിമറിയുമാണെന്ന് ഉണ്ണിത്താൻ പറഞ്ഞു. വിഷയത്തിൽ താൻ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കേവലം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി കൂട്ടിച്ചേർത്തു.

കാസർഗോഡിലെ കോൺഗ്രസ് നേതാവ് ബി.എം. ജമാലിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം. എത്ര ഉന്നതനായ ആളായാലും കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും വിഷയത്തിൽ മാധ്യമങ്ങൾക്ക് വാർത്ത നൽകിയവർ പോലീസിലോ അധികാരികൾക്കോ പരാതി കൂടി നൽകാൻ തയ്യാറാകണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

ഇവിഎം ഹാക്കിംഗിന് ബിജെപി പദ്ധതിയിടുന്നുണ്ടെന്നും ഇത് തടയാൻ തന്റെ പക്കൽ സാങ്കേതികവിദ്യയുണ്ടെന്നും പറഞ്ഞ് ജമാൽ പണം തട്ടിയെന്നാണ് പരാതി. ഉദുമ, കാസർകോട് മണ്ഡലങ്ങളിൽ നിന്ന് ഇത്തരത്തിൽ പണം വാങ്ങിയതായാണ് ആരോപണം. സംഭവത്തിൽ ബി.എം. ജമാലിനെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി, യുഡിഎഫ് സംസ്ഥാന കമ്മിറ്റിക്കും കെപിസിസി പ്രസിഡന്റിനും പരാതി നൽകിയിട്ടുണ്ട്.

Share post:

Popular

More like this
Related

സിജെപി പ്രതിഷേധം: ഡൽഹിയിലെ 18 മെട്രോ സ്റ്റേഷനുകൾ കൂടി അടച്ചു, ജന്തർ മന്ദറിൽ കനത്ത സുരക്ഷ

ന്യൂഡൽഹി : നീറ്റ് പേപ്പർ ചോർച്ച ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര...

ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസിൽ 10 വര്‍ഷം തടവ്, 10 കോടി രൂപ പിഴ; ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ

ന്യൂഡൽഹി : പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയൽ നിയമത്തിൽ ഭേദഗതികൾ വരുത്തി...

വാക്ക് തിരുത്തി ചീഫ് ജസ്റ്റിസ്, പാറ്റ പ്രയോഗം വ്യാജ അഭിഭാഷകർക്കെതിരെയെന്ന് വിശദീകരണം

ന്യൂഡൽഹി : പാറ്റ പ്രയോഗം തിരുത്തി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. പ്രയോഗം...