ന്യൂഡൽഹി : ഡൽഹിയിൽ സിജെപി സമരത്തിൽ സംഘർഷം. ജന്തർമന്ദറിലെ സമരപന്തലിൽ കയറി പോലീസ് പ്രതിഷേധക്കാരെ അടിച്ചോടിച്ചു. ലാത്തി ചാർജ്ജ് നടത്തിയും ടിയർ ഗ്യാസ് പ്രയോഗിച്ചും സമരക്കാരെ നേരിട്ട പോലീസ് പന്തൽ പൊളിച്ചുമാറ്റി. ദ്രുതകർമ്മ സേനയെ നിരീക്ഷണത്തിലാണ് ഇപ്പോൾ പ്രദേശം
അതേസമയം, കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത
‘ചലോ സൻസദ്’ പാർലമെൻ്റ്മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. ഇത് ജന്തർ മന്ദറിൽ വീണ്ടും സംഘർഷത്തിന് കാരണമായി. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലുള്ള മാർച്ച് പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിക്കവെ, പോലീസ് ലാത്തിച്ചാർജ് നടത്തുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. പാർലമെൻറ് മന്ദിരത്തിനടുത്തും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പാർലമെൻറ് ഗേറ്റുകൾ അടച്ച് സുരക്ഷ കൂട്ടി. പ്രതിഷേധക്കാർ സമരം കടുപ്പിച്ചതോടെ ഡൽഹിയിൽ കടുത്ത ജാഗ്രത നിർദ്ദേശം നൽകി. പ്രതിഷേധവുമായി സി ജെ പി പ്രവർത്തകൾ എത്തിയതോടെ മെട്രോ സ്റ്റേഷനുകൾ അടച്ചു. രാജ്യ തലസ്ഥാനം ഇന്ന് അക്ഷരാർത്ഥത്തിൽ കലാപകലുഷിതമായിരുന്നു
പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്ന തിങ്കളാഴ്ച തന്നെയാണ് സിജെപി മാർച്ച് തീരുമാനിച്ചിരുന്നത്. ഇത് മുൻകൂട്ടി കണ്ട് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരമുള്ള നിരോധന ഉത്തരവുകൾ ഡൽഹി പോലീസ് പ്രഖ്യാപിച്ചിരുന്നു. ഇത് മറി കടന്നാണ് സിജെപി പ്രവർത്തകർ പ്രതിഷേധ സമരവുമായി മുന്നോട്ടു നീങ്ങിയത്. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രസാദിൻ്റെ രാജി ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്.
