ന്യൂഡൽഹി : സുപ്രീം കോടതിയുടെ വിലക്ക് നേരിട്ട എൻസിആർടിയുടെ എട്ടാം ക്ലാസ് സാമൂഹ്യ ശാസ്‌ത്ര പാഠപുസ്തകത്തിൻ്റെ പരിഷ്ക്കരിച്ച പതിപ്പ് 2026 ജൂൺ മൂന്നാം വാരത്തോടെ പുറത്തിറങ്ങും. എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പാഠപുസ്തകമാണ് കോടതിയുടെ വിലക്ക് നേരിട്ടത്. ഇന്റേണൽ അംഗീകാരം ലഭിച്ച പുസ്തകത്തിന്റെ പുതിയ കരട് അച്ചടിക്കായി അയച്ചിട്ടുണ്ട്.
സുപ്രീം കോടതി പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും എല്ലാ ഭൗതിക, ഡിജിറ്റൽ പകർപ്പുകളും ഉടനടി കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തതിനെത്തുടർന്ന് 2026 ഫെബ്രുവരിയിലാണ് പുസ്തകം സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്തത്.. ജുഡീഷ്യറിയിലെ അഴിമതിയും കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ കെട്ടുറപ്പും പരാമർശിക്കുന്ന നാലാം അദ്ധ്യായത്തിലെ ഭാഗങ്ങൾ കോടതിയുടെ ശക്തമായ വിമർശനം ഏറ്റുവാങ്ങിയിരുന്നു.
എൻസിആർടി നിരുപാധികം ക്ഷമാപണം നടത്തുകയും പുസ്തകം പിൻവലിക്കുകയും വിവാദപരമായ വിഷയങ്ങൾ പിശകുകളായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. വിറ്റുപോയ 2.25 ലക്ഷം കോപ്പികളിൽ 38 കോപ്പികൾ മാത്രമാണ് പുറത്തിറങ്ങിയത്. കോടതിയുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കൗൺസിൽ ഒരു വിദഗ്ദ്ധ അവലോകന സമിതി രൂപീകരിച്ചു. പരിഷ്ക്കരിച്ച പതിപ്പ് ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും നീക്കം ചെയ്തു. പരിഷ്കരിച്ച പകർപ്പിന് ആന്തരിക അംഗീകാരം ലഭിച്ചതായും നിലവിലെ അക്കാദമിക് സെഷനിൽ തന്നെ പുറത്തിറക്കാൻ പാകത്തിൽ അച്ചടിക്കാൻ അയച്ചതായും വൃത്തങ്ങൾ പറയുന്നു.
