ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദിറിൽ തുടരുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗയായി കോക്രോച്ച് ജനതാ പാർട്ടി പാർലമെൻ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതമായ സംഭവത്തിൽ കർശന നടപടികളിലേക്ക് നീങ്ങി ഡൽഹി പോലീസ്. പ്രതിഷേധത്തിനിടെ നടന്ന കല്ലേറിനും നാശനഷ്ടങ്ങൾക്കും ഡൽഹിയിലെ കൊണാട്ട് പ്ലേസ്, പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനുകളിലായി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
കൊണാട്ട് പ്ലേസിന്റെ പുറം സർക്കിളിലെ റീഗൽ സിനിമയ്ക്ക് സമീപം സംഘർഷം സൃഷ്ടിച്ച ജനക്കൂട്ടം പോലീസ് വാഹനങ്ങൾ നശിപ്പിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും തുടർന്ന് ജൻപഥിലെ നിരവധി കടകൾക്ക് കേടുപാടുകൾ സംഭവിച്ചതായുമാണ് എഫ് ഐ ആറിൽ പറയുന്നത്.
അതേസമയം, പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) നിരവധി വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതു സ്വത്തിന് കേടുപാടുകൾ വരുത്തൽ, കലാപം, ക്രമസമാധാന പ്രശ്‌നം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്തിട്ടുണ്ട്.
ഡൽഹി പോലീസ് പറയുന്നതനുസരിച്ച്, പ്രതിഷേധക്കാർ എല്ലാ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും അവഗണിച്ചു, പ്രദേശത്ത് ഏർപ്പെടുത്തിയിരുന്ന ബിഎൻഎസിലെ സെക്ഷൻ 163 ലംഘിച്ചു. കല്ലേറിലും ഏറ്റുമുട്ടലിലും 118 ൽ അധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സ്പെഷ്യൽ സിപി, ജോയിന്റ് സിപി, അഡീഷണൽ സിപി, ഡിസിപി, അഡീഷണൽ ഡിസിപി, എസിപി തലങ്ങളിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും നിരവധി വനിതാ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
സംഘർഷത്തിൽ 60 ഓളം പ്രതിഷേധക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. 15 മുതൽ 20 വരെ സർക്കാർ വാഹനങ്ങൾ നശിപ്പിച്ചതിനും പൊതു സ്വത്ത് നശിപ്പിച്ചതിനും ജനക്കൂട്ടത്തിനെതിരെ കുറ്റമുണ്ട്.
സംഭവസ്ഥലത്ത് നിന്ന് ഏകദേശം 70 പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പാലനത്തിലും അക്രമത്തിലും ഏർപ്പെട്ടതായി കണ്ടെത്തിയാൽ ആരെയും വെറുതെ വിടില്ലെന്നും അവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഡൽഹി പോലീസ് അറിയിച്ചു. മുഴുവൻ സംഭവവും അന്വേഷിക്കുന്നതിനും അക്രമത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ തിരിച്ചറിയുന്നതിനുമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്
